തന്റെ പുതിയ തമിഴ് ചിത്രമായ പാവകഥൈകളെ ശരിയായില്ലെങ്കിൽ ഒരുപക്ഷേ സിനിമ പൂർണമായും വേണ്ടെന്നു വയ്ക്കുമായിരുന്നുവെന്ന് കാളിദാസ് ജയറാം.
സുധ കൊങ്കരയുടെ ഫോണ്‍കോൾ വന്നപ്പോൾ കഥ കേൾക്കണമെന്ന് തോന്നി. കഥ കേട്ടപ്പോൾ ചെയ്യാൻ തോന്നി. എന്നാൽ തിരിച്ചുവരവ് ഇത്രയും ഗംഭീരമാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും കാളിദാസ് പറഞ്ഞു.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എന്റെ സുഹൃത്തായ ട്രാൻസ് വുമണായ ജീവയെ കണ്ടു കൂടുതൽ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ട്. സഹോദരി മാളവിക ഉൾപ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷമായെന്നും താരം പറഞ്ഞു.