തിരുവനന്തപുരം: കൊട്ടിക്കലാശത്തിന്റെ ആരവങ്ങളില്ലാതെ ആദ്യ ഘട്ട തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. ചൊവ്വാഴ്ച വോട്ടെ ടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നു വൈകുന്നേരം ആറിനു പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ അവസാനിക്കും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ തുറന്ന വാഹനങ്ങളിൽ വോട്ടർമാരെ നേരിട്ടു കാണുന്നതിനായുള്ള ഓട്ട പ്രദക്ഷിണത്തിലാണ് മൂന്നു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും. മൂന്നു വാഹനത്തിൽ കൂടരുതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം. വൈകുന്നേരം ആറിനുശേഷം പുറത്തു നിന്നെത്തിയ നേതാക്കൾ വാർഡ് വിടണം. നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരേയും ഏർപ്പെടുത്തി. ചട്ടലംഘനമുണ്ടായാൽ സ്ഥാനാർഥിക്കെതിരേയാണു നടപടി. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്.
മൂന്നു മുന്നണികളും മുഖാമുഖം മത്സരിക്കുന്ന ജില്ലകളിൽ ഓണ്‍ലൈൻ പ്രചാരണങ്ങളും സജീവം. യുഡിഎഫ് ഇന്നലെ വെർച്വൽ റാലി ഒരുക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ തുടങ്ങിയവർ വെർച്വൽ റാലിയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ അഴിമതിയും വിവാദങ്ങളും കേന്ദ്ര സർക്കാരിന്റെ വർഗീയ അജൻഡയുമായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം.
അതേസമയം, ഇടതുമുന്നണിക്കാകട്ടെ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രമുഖ നേതാക്കളൊന്നും ജില്ലകളിൽ പ്രചാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് എത്താതിരുന്നതും ചർച്ചകൾക്കു വഴിവച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സജീവമാണ്.
കെ. ഇന്ദ്രജിത്ത്
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ തുറന്ന വാഹനങ്ങളിൽ വോട്ടർമാരെ നേരിട്ടു കാണുന്നതിനായുള്ള ഓട്ട പ്രദക്ഷിണത്തിലാണ് മൂന്നു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും. മൂന്നു വാഹനത്തിൽ കൂടരുതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം. വൈകുന്നേരം ആറിനുശേഷം പുറത്തു നിന്നെത്തിയ നേതാക്കൾ വാർഡ് വിടണം. നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരേയും ഏർപ്പെടുത്തി. ചട്ടലംഘനമുണ്ടായാൽ സ്ഥാനാർഥിക്കെതിരേയാണു നടപടി. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്.
മൂന്നു മുന്നണികളും മുഖാമുഖം മത്സരിക്കുന്ന ജില്ലകളിൽ ഓണ്‍ലൈൻ പ്രചാരണങ്ങളും സജീവം. യുഡിഎഫ് ഇന്നലെ വെർച്വൽ റാലി ഒരുക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ തുടങ്ങിയവർ വെർച്വൽ റാലിയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ അഴിമതിയും വിവാദങ്ങളും കേന്ദ്ര സർക്കാരിന്റെ വർഗീയ അജൻഡയുമായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം.
അതേസമയം, ഇടതുമുന്നണിക്കാകട്ടെ മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രമുഖ നേതാക്കളൊന്നും ജില്ലകളിൽ പ്രചാരണ പ്രവർത്തനങ്ങൾക്കായി നേരിട്ട് എത്താതിരുന്നതും ചർച്ചകൾക്കു വഴിവച്ചു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സജീവമാണ്.
കെ. ഇന്ദ്രജിത്ത്