തിരുവനന്തപുരം: കോവിഡ്കാല പരിമിതികൾക്കിടയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഇനി രണ്ടു ദിവസം കൂടി മാത്രം. കോവിഡ് ഉയർത്തുന്ന അനിശ്ചിതത്വം മുന്നണികളിലും സ്ഥാനാർഥികൾക്കിടയിലും ആശങ്കയും സൃഷ്ടിക്കുന്നു.
വോട്ടിംഗ് ശതമാനത്തിൽ ഇടിവുണ്ടാകുമോ എന്ന ഭയം രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്സഭാതെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 77 ശതമാനത്തിനു മുകളിലായിരുന്നു വോട്ടിംഗ്. ഇത്തവണയും അത്രയും തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രായമായവരും മറ്റും വോട്ട് ചെയ്യാൻ എത്താതിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാൽ മുന്നണികളുടെ ജയസാധ്യതകൾ മാറിമറിയാം.
കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിലെത്തിയെങ്കിൽ ഇത്തവണ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണു യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. സർക്കാർ നേരിടുന്ന ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും അവർക്കു തിരിച്ചടിയാകുമെന്ന് യുഡിഎഫ് പറയുന്നു. സ്വർണക്കടത്ത് കേസും മയക്കുമരുന്നു കടത്തു കേസും ലൈഫ് മിഷൻ അഴിമതിയുമെല്ലാം ഇന്നും സജീവമായി നിൽക്കുകയുമാണ്. അപ്പോഴും വോട്ടിംഗ് ശതമാനത്തിൽ ഇടിവുണ്ടായാൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക അവർക്കുണ്ട്.
പ്രതിപക്ഷ നേതാക്കൾക്കെതിരായി വിജിലൻസ് കേസുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്തും രണ്ട് പ്രതിപക്ഷ എംഎൽഎമാരെ അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്തുമാണ് ഭരണപക്ഷം അഴിമതി ആക്ഷേപം ബാലൻസ് ചെയ്തത്. ഒപ്പം സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഇടതുമുന്നണി ശ്രമിച്ചു. താഴേത്തട്ടിലെ മികച്ച സംഘടനാ പ്രവർത്തനം അവരെ കുറച്ചൊക്കെ തുണയ്ക്കുമെന്നു കരുതാം.
പ്രചാരണ രംഗത്തെ പരിമിതികൾ മറികടക്കാൻ ഇന്നലെ യുഡിഎഫ് വെർച്വൽ റാലി സംഘടിപ്പിച്ചപ്പോൾ എൽഡിഎഫ് വെബ്റാലിയാണു നടത്തിയത്. ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനും. കോവിഡ് ഭീഷണി മൂലം പ്രചാരണ രംഗത്തിറങ്ങാതെ നിന്ന മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള പ്രചാരണ പ്രവർത്തനത്തിനിറങ്ങിയത് ഇന്നലെ വെബ് റാലിയിലൂടെയായിരുന്നു. തെരഞ്ഞെടുപ്പു രംഗത്തു നിന്നു മുഖ്യമന്ത്രി വിട്ടു നിൽക്കുന്നതു പ്രതിപക്ഷം രാഷ്ട്രീയ ചർച്ചയാക്കി മാറ്റുകയും ചെയ്തു.
ഭരണ- പ്രതിപക്ഷത്തെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളെയും ഉയർത്തിക്കാട്ടിയുമായിരുന്നു ബിജെപിയുടെ പ്രചാരണം. ശക്തികേന്ദ്രങ്ങളിൽ ഇത്തവണ കുതിപ്പു നടത്താൻ സാധിക്കുമെന്നാണ് അവരുടെയും പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1200 ലേറെ പ്രതിനിധികളെ ജയിപ്പിച്ചെടുക്കാൻ ബിജെപിക്കു സാധിച്ചിരുന്നു. ഇത് ഇരട്ടിയെങ്കിലുമാക്കി ഉയർത്തുമെന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ തവണ ഒരു മുനിസിപ്പാലിറ്റിയിലും 12 ഗ്രാമപഞ്ചായത്തകളിലും ഭരണത്തിലേറാൻ അവർക്കു സാധിച്ചു. ഇത്തവണ അതിലേറെ സ്ഥാപനങ്ങളിൽ ഭരണത്തിലെത്തുമെന്നും അവർ ഉറപ്പു പറയുന്നു.
ഏതായാലും ബിജെപിയുടെ കടന്നുകയറ്റം ഇരുമുന്നണികൾക്കും ക്ഷീണമുണ്ടാക്കാം. സംസ്ഥാനത്ത് നിലവിൽ 15 ശതമാനം വോട്ട് വിഹിതം ബിജെപിക്കുണ്ട്. അതിൽ എത്രമാത്രം വർധന വരും എന്നാണു അറിയാനുള്ളത്.
കോവിഡ് മാനദണ്ഡങ്ങളും നിബന്ധനകളുമൊക്കെ കാറ്റിൽ പറത്തിയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയത്. എങ്കിലും മുൻകാലങ്ങളിലേതു പോലെ കാടിളക്കിയുള്ള പ്രചാരണം നടത്താൻ സാധിച്ചിട്ടില്ല. പതിവു വഴിയിൽ നിന്നു മാറിയുള്ള പ്രചാരണരീതികളും കോവിഡ് ഉയർത്തുന്ന അനിശ്ചിതത്വവും തന്നെയാണ് ഫലപ്രവചനവും അസാധ്യമാക്കുന്നത്.
വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു വോട്ട്
വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ പരിശോധിക്കും. തുടർന്നു രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലിൽ മഴി അടയാളം പതിപ്പിക്കും. രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. അവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് സമ്മതിദായകനു നൽകും.
ഈ സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസറുടെ പക്കലേക്കു നീങ്ങി സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കണം. തുടർന്ന് പോളിംഗ് ഓഫീസർ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിംഗിനു സജ്ജമാക്കും.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണ് ഇവ.
ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ള നിറത്തിലുള്ള ലേബലും ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുന്നത്.
ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ താത്പര്യമുള്ള വോട്ട് രേഖപ്പെടുത്തിയശേഷം എൻഡ് (END) ബട്ടൺ അമർത്തി വോട്ടിംഗ് പൂർത്തിയാക്കണം. ത്രിതല പഞ്ചായത്തുകളിലേതിനു സമാനമാണ് കോർപറേഷനിലും നഗരസഭകളിലും വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ. ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്നു മാത്രം.
ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 24,584 സ്ഥാനാർഥികൾ
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചു ജില്ലകളിലായി ജനവിധി തേടുന്നത് 24,584 സ്ഥാനാർഥികൾ. മൂന്നു പ്രമുഖ മുന്നണികളുടെയും സ്വതന്ത്രരുടെയും ഉൾപ്പെടെയുള്ള കണക്കാണിത്. 88,26, 723 വോട്ടർമാരാണ് ഇവരുടെ ജനവിധി കുറയ്്ക്കുന്നത്. കൂടാതെ പ്രവാസി വോട്ടർമാരുമുണ്ട്.
ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത്. ഇവിടെ 6465 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. മറ്റു ജില്ലകളിലെ സ്ഥാനാർഥികൾ: കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234.
സാബു ജോണ്
വോട്ടിംഗ് ശതമാനത്തിൽ ഇടിവുണ്ടാകുമോ എന്ന ഭയം രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. കഴിഞ്ഞ വർഷത്തെ ലോക്സഭാതെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 77 ശതമാനത്തിനു മുകളിലായിരുന്നു വോട്ടിംഗ്. ഇത്തവണയും അത്രയും തന്നെ ഉണ്ടാകേണ്ടതാണ്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രായമായവരും മറ്റും വോട്ട് ചെയ്യാൻ എത്താതിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാൽ മുന്നണികളുടെ ജയസാധ്യതകൾ മാറിമറിയാം.
കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നിലെത്തിയെങ്കിൽ ഇത്തവണ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണു യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ. സർക്കാർ നേരിടുന്ന ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും അവർക്കു തിരിച്ചടിയാകുമെന്ന് യുഡിഎഫ് പറയുന്നു. സ്വർണക്കടത്ത് കേസും മയക്കുമരുന്നു കടത്തു കേസും ലൈഫ് മിഷൻ അഴിമതിയുമെല്ലാം ഇന്നും സജീവമായി നിൽക്കുകയുമാണ്. അപ്പോഴും വോട്ടിംഗ് ശതമാനത്തിൽ ഇടിവുണ്ടായാൽ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക അവർക്കുണ്ട്.
പ്രതിപക്ഷ നേതാക്കൾക്കെതിരായി വിജിലൻസ് കേസുകൾ ഉൾപ്പെടെ രജിസ്റ്റർ ചെയ്തും രണ്ട് പ്രതിപക്ഷ എംഎൽഎമാരെ അഴിമതി കേസുകളിൽ അറസ്റ്റ് ചെയ്തുമാണ് ഭരണപക്ഷം അഴിമതി ആക്ഷേപം ബാലൻസ് ചെയ്തത്. ഒപ്പം സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും ഇടതുമുന്നണി ശ്രമിച്ചു. താഴേത്തട്ടിലെ മികച്ച സംഘടനാ പ്രവർത്തനം അവരെ കുറച്ചൊക്കെ തുണയ്ക്കുമെന്നു കരുതാം.
പ്രചാരണ രംഗത്തെ പരിമിതികൾ മറികടക്കാൻ ഇന്നലെ യുഡിഎഫ് വെർച്വൽ റാലി സംഘടിപ്പിച്ചപ്പോൾ എൽഡിഎഫ് വെബ്റാലിയാണു നടത്തിയത്. ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രി പിണറായി വിജയനും. കോവിഡ് ഭീഷണി മൂലം പ്രചാരണ രംഗത്തിറങ്ങാതെ നിന്ന മുഖ്യമന്ത്രി ഏതെങ്കിലും തരത്തിലുള്ള പ്രചാരണ പ്രവർത്തനത്തിനിറങ്ങിയത് ഇന്നലെ വെബ് റാലിയിലൂടെയായിരുന്നു. തെരഞ്ഞെടുപ്പു രംഗത്തു നിന്നു മുഖ്യമന്ത്രി വിട്ടു നിൽക്കുന്നതു പ്രതിപക്ഷം രാഷ്ട്രീയ ചർച്ചയാക്കി മാറ്റുകയും ചെയ്തു.
ഭരണ- പ്രതിപക്ഷത്തെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങളെയും ഉയർത്തിക്കാട്ടിയുമായിരുന്നു ബിജെപിയുടെ പ്രചാരണം. ശക്തികേന്ദ്രങ്ങളിൽ ഇത്തവണ കുതിപ്പു നടത്താൻ സാധിക്കുമെന്നാണ് അവരുടെയും പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1200 ലേറെ പ്രതിനിധികളെ ജയിപ്പിച്ചെടുക്കാൻ ബിജെപിക്കു സാധിച്ചിരുന്നു. ഇത് ഇരട്ടിയെങ്കിലുമാക്കി ഉയർത്തുമെന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്. കഴിഞ്ഞ തവണ ഒരു മുനിസിപ്പാലിറ്റിയിലും 12 ഗ്രാമപഞ്ചായത്തകളിലും ഭരണത്തിലേറാൻ അവർക്കു സാധിച്ചു. ഇത്തവണ അതിലേറെ സ്ഥാപനങ്ങളിൽ ഭരണത്തിലെത്തുമെന്നും അവർ ഉറപ്പു പറയുന്നു.
ഏതായാലും ബിജെപിയുടെ കടന്നുകയറ്റം ഇരുമുന്നണികൾക്കും ക്ഷീണമുണ്ടാക്കാം. സംസ്ഥാനത്ത് നിലവിൽ 15 ശതമാനം വോട്ട് വിഹിതം ബിജെപിക്കുണ്ട്. അതിൽ എത്രമാത്രം വർധന വരും എന്നാണു അറിയാനുള്ളത്.
കോവിഡ് മാനദണ്ഡങ്ങളും നിബന്ധനകളുമൊക്കെ കാറ്റിൽ പറത്തിയാണ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു പ്രവർത്തനം നടത്തിയത്. എങ്കിലും മുൻകാലങ്ങളിലേതു പോലെ കാടിളക്കിയുള്ള പ്രചാരണം നടത്താൻ സാധിച്ചിട്ടില്ല. പതിവു വഴിയിൽ നിന്നു മാറിയുള്ള പ്രചാരണരീതികളും കോവിഡ് ഉയർത്തുന്ന അനിശ്ചിതത്വവും തന്നെയാണ് ഫലപ്രവചനവും അസാധ്യമാക്കുന്നത്.
വോട്ട് ചെയ്യാൻ ബൂത്തിലെത്തുമ്പോൾ
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചാണു നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമുള്ള മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും കോർപറേഷനിലും മുനിസിപ്പാലിറ്റികളിലും സിംഗിൾ യൂണിറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമാണ് ഉപയോഗിക്കുന്നത്.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു വോട്ട്
വോട്ട് ചെയ്യുന്നതിനായി പോളിംഗ് ബൂത്തിൽ പ്രവേശിക്കുന്ന സമ്മതിദായകരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ മറ്റു വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ പരിശോധിക്കും. തുടർന്നു രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ കൈവിരലിൽ മഴി അടയാളം പതിപ്പിക്കും. രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ പതിപ്പിക്കുകയും ചെയ്യും. അവിടെനിന്ന് വോട്ട് ചെയ്യുന്നതിനുള്ള ഒരു സ്ലിപ്പ് സമ്മതിദായകനു നൽകും.
ഈ സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന പോളിംഗ് ഓഫീസറുടെ പക്കലേക്കു നീങ്ങി സ്ലിപ്പ് അദ്ദേഹത്തെ ഏൽപ്പിക്കണം. തുടർന്ന് പോളിംഗ് ഓഫീസർ സമ്മതിദായകന് വോട്ട് ചെയ്യുന്നതിനായി കൺട്രോൾ യൂണിറ്റിലെ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റ് വോട്ടിംഗിനു സജ്ജമാക്കും.
ത്രിതല പഞ്ചായത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളുണ്ടാകും. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകൾ ചെയ്യാനുള്ളവയാണ് ഇവ.
ഗ്രാമ പഞ്ചായത്തുകളുടെ ബാലറ്റിൽ വെള്ള നിറത്തിലുള്ള ലേബലും ബ്ലോക്ക് പഞ്ചായത്തിൽ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിൽ ഇളം നീല നിറത്തിലുമുള്ള ലേബലുകളാണ് പതിച്ചിരിക്കുന്നത്.
ഏതെങ്കിലും ഒരു തലത്തിൽ വോട്ട് രേഖപ്പെടുത്താൻ താത്പര്യമില്ലെങ്കിൽ താത്പര്യമുള്ള വോട്ട് രേഖപ്പെടുത്തിയശേഷം എൻഡ് (END) ബട്ടൺ അമർത്തി വോട്ടിംഗ് പൂർത്തിയാക്കണം. ത്രിതല പഞ്ചായത്തുകളിലേതിനു സമാനമാണ് കോർപറേഷനിലും നഗരസഭകളിലും വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ. ബാലറ്റ് യൂണിറ്റ് ഒരെണ്ണം മാത്രമേ ഉണ്ടാകൂ എന്നു മാത്രം.
ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത് 24,584 സ്ഥാനാർഥികൾ
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കുന്ന ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചു ജില്ലകളിലായി ജനവിധി തേടുന്നത് 24,584 സ്ഥാനാർഥികൾ. മൂന്നു പ്രമുഖ മുന്നണികളുടെയും സ്വതന്ത്രരുടെയും ഉൾപ്പെടെയുള്ള കണക്കാണിത്. 88,26, 723 വോട്ടർമാരാണ് ഇവരുടെ ജനവിധി കുറയ്്ക്കുന്നത്. കൂടാതെ പ്രവാസി വോട്ടർമാരുമുണ്ട്.
ഇതിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്നത്. ഇവിടെ 6465 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. മറ്റു ജില്ലകളിലെ സ്ഥാനാർഥികൾ: കൊല്ലം- 5723, ആലപ്പുഴ- 5463, പത്തനംതിട്ട- 3699, ഇടുക്കി- 3234.
സാബു ജോണ്