കൊച്ചി: സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭീഷണിയെത്തുടര്‍ന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഏർപ്പെടുത്തിയിരുന്ന കേന്ദ്രസേനയുടെ നേതൃത്വത്തിലുള്ള സുരക്ഷ പിന്‍വലിച്ചു.
ഇവിടെ നിയോഗിച്ചിരുന്ന സിആര്‍പിഎഫിനു പകരം പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന ഐബി റിപ്പോര്‍ട്ടിനെത്തുടർന്നാണു കേന്ദ്രസേനയെ നിയോഗിച്ചിരുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പോലീസിന്റെ സഹായം തേടുകയോ അതല്ലെങ്കില്‍ പണം നല്കി സിഐഎസ്എഫിനെ നിയോഗിക്കുകയോ ചെയ്യണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധമുയർന്നതിനെത്തുടർന്നു കേന്ദ്രസേനാ സുരക്ഷ ആവശ്യപ്പെട്ടു കസ്റ്റംസ് കമ്മീഷണര്‍ കേന്ദ്രത്തിനു കത്തയച്ചു.
ഇവിടെ നിയോഗിച്ചിരുന്ന സിആര്‍പിഎഫിനു പകരം പോലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും പ്രതികള്‍ക്കും വധഭീഷണി ഉണ്ടെന്ന ഐബി റിപ്പോര്‍ട്ടിനെത്തുടർന്നാണു കേന്ദ്രസേനയെ നിയോഗിച്ചിരുന്നത്. സുരക്ഷയ്ക്കു സംസ്ഥാന പോലീസിന്റെ സഹായം തേടുകയോ അതല്ലെങ്കില്‍ പണം നല്കി സിഐഎസ്എഫിനെ നിയോഗിക്കുകയോ ചെയ്യണമെന്നു കേന്ദ്ര സര്‍ക്കാരിന്റെ കത്തില്‍ പറയുന്നു. സംഭവത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധമുയർന്നതിനെത്തുടർന്നു കേന്ദ്രസേനാ സുരക്ഷ ആവശ്യപ്പെട്ടു കസ്റ്റംസ് കമ്മീഷണര്‍ കേന്ദ്രത്തിനു കത്തയച്ചു.