തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഇൻഷ്വറൻസ് പോളിസിയിൽ സ്വർണക്കടത്തു കേസിലെ പ്രതിയുടെ പേരും ഒപ്പും വന്ന സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു.
ബാലഭാസ്കർ വാഹനാപകടത്തിൽ മരിയ്ക്കുന്നതിന് ഏതാനും മാസം മുൻപ് എടുത്ത ഇൻഷ്വറൻസ് പോളിസിയിലാണ് പേരും ഒപ്പും ഉൾപ്പെട്ട ദുരൂഹ സംഭവം ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്നു ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സിബിഐ സംഘം ഇൻഷ്വറൻസ് പോളിസി സംബന്ധിച്ചും വിശദമായ അന്വേഷണം തുടങ്ങിയത്.
ബാലഭാസ്കറിന്റെ പേരിലുള്ള ഇൻഷ്വറൻസ് പോളിസിക്കുള്ള അപേക്ഷയിൽ മുൻ മാനേജർ കൂടിയായ വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഒപ്പുമാണുണ്ടായിരുന്നത്. പോളിസി സംബന്ധിച്ച് ബാലഭാസ്കറിന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.
82 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസിയായിരുന്നു എടുത്തിരുന്നത്. പോളിസി രേഖകളിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഇ-മെയിൽ വിലാസവുമാണുള്ളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇൻഷ്വറൻസ് ഡവലപ്മെന്റ് ഓഫീസർ വഴിയാണ് പോളിസിയെടുത്തത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഇൻഷ്വറൻസ് പ്രീമിയം അടച്ചത്. അപേക്ഷയിലെ കൈയൊപ്പിൽ വ്യത്യാസം കണ്ടെതിനെ തുടർന്നു ബാലഭാസ്കറിന്റെ അപകട മരണത്തിന് ശേഷം പോളിസി തുക ഇൻഷ്വറൻസ് കന്പനി കൈമാറിയില്ല.
അന്വേഷണവുമായി ബന്ധപ്പെട്ടു ഇൻഷ്വറൻസ് കന്പനി മാനേജർ, ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിഷ്ണു സോമസുന്ദരം അടക്കമുള്ളവരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഷ്വറൻസ് പോളിസി ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്.
അപകടത്തിൽ ദുരൂഹതകളുണ്ടെന്ന് ബാലഭാസ്കറിന്റെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐയ്ക്ക് അന്വേഷണച്ചുമതല കൈമാറിയത്.
ബാലഭാസ്കറിന്റെ മരണം സാധാരണ അപകടം മാത്രമാണെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈംബാഞ്ചിന്റെ കണ്ടെത്തൽ.
ബാലഭാസ്കർ വാഹനാപകടത്തിൽ മരിയ്ക്കുന്നതിന് ഏതാനും മാസം മുൻപ് എടുത്ത ഇൻഷ്വറൻസ് പോളിസിയിലാണ് പേരും ഒപ്പും ഉൾപ്പെട്ട ദുരൂഹ സംഭവം ശ്രദ്ധയിൽ പെട്ടത്. ഇതേത്തുടർന്നു ബാലഭാസ്കറിന്റെ അപകട മരണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന സിബിഐ സംഘം ഇൻഷ്വറൻസ് പോളിസി സംബന്ധിച്ചും വിശദമായ അന്വേഷണം തുടങ്ങിയത്.
ബാലഭാസ്കറിന്റെ പേരിലുള്ള ഇൻഷ്വറൻസ് പോളിസിക്കുള്ള അപേക്ഷയിൽ മുൻ മാനേജർ കൂടിയായ വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഒപ്പുമാണുണ്ടായിരുന്നത്. പോളിസി സംബന്ധിച്ച് ബാലഭാസ്കറിന്റെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.
82 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പോളിസിയായിരുന്നു എടുത്തിരുന്നത്. പോളിസി രേഖകളിൽ സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ വിഷ്ണു സോമസുന്ദരത്തിന്റെ പേരും ഇ-മെയിൽ വിലാസവുമാണുള്ളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇൻഷ്വറൻസ് ഡവലപ്മെന്റ് ഓഫീസർ വഴിയാണ് പോളിസിയെടുത്തത്. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് ഇൻഷ്വറൻസ് പ്രീമിയം അടച്ചത്. അപേക്ഷയിലെ കൈയൊപ്പിൽ വ്യത്യാസം കണ്ടെതിനെ തുടർന്നു ബാലഭാസ്കറിന്റെ അപകട മരണത്തിന് ശേഷം പോളിസി തുക ഇൻഷ്വറൻസ് കന്പനി കൈമാറിയില്ല.
അന്വേഷണവുമായി ബന്ധപ്പെട്ടു ഇൻഷ്വറൻസ് കന്പനി മാനേജർ, ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിഷ്ണു സോമസുന്ദരം അടക്കമുള്ളവരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻഷ്വറൻസ് പോളിസി ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്.
അപകടത്തിൽ ദുരൂഹതകളുണ്ടെന്ന് ബാലഭാസ്കറിന്റെ കുടുംബം പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐയ്ക്ക് അന്വേഷണച്ചുമതല കൈമാറിയത്.
ബാലഭാസ്കറിന്റെ മരണം സാധാരണ അപകടം മാത്രമാണെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈംബാഞ്ചിന്റെ കണ്ടെത്തൽ.