കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഐടി പദ്ധതികളില്‍നിന്നു കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ രണ്ടു വര്‍ഷത്തേക്കു വിലക്കിയ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു വര്‍ഷത്തെ വിലക്കിനെ ചോദ്യംചെയ്ത് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
അടുത്ത 16നകം ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി കണ്‍സള്‍ട്ടന്റായ സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതു ചൂണ്ടിക്കാട്ടി നവംബര്‍ 27നായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാർ തീരുമാനം. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും സ്വപ്നയെ നിയമിച്ചെന്നും ഇവരുടെ പശ്ചാത്തലമടക്കം മനഃപൂര്‍വം പരിശോധിച്ചില്ലെന്നും കെ ഫോണ്‍ പദ്ധതി കരാര്‍ പുതുക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ഭാഗം കേള്‍ക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യാതെ വിലക്ക് ഏര്‍പ്പെടുത്തിയത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ഐടിഐഎല്‍ എംഡി ഡോ. സി. ജയശങ്കര്‍ പ്രസാദിന്റെ ശിപാര്‍ശയനുസരിച്ചാണ് സ്വപ്നയ്ക്കു നിയമനം നല്‍കിയതെന്നു ഹര്‍ജിയില്‍ പറയുന്നു.
അടുത്ത 16നകം ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് കമ്പനി കണ്‍സള്‍ട്ടന്റായ സര്‍ക്കാരിന്റെ സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതു ചൂണ്ടിക്കാട്ടി നവംബര്‍ 27നായിരുന്നു പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാർ തീരുമാനം. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നിട്ടും സ്വപ്നയെ നിയമിച്ചെന്നും ഇവരുടെ പശ്ചാത്തലമടക്കം മനഃപൂര്‍വം പരിശോധിച്ചില്ലെന്നും കെ ഫോണ്‍ പദ്ധതി കരാര്‍ പുതുക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
തങ്ങളുടെ ഭാഗം കേള്‍ക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യാതെ വിലക്ക് ഏര്‍പ്പെടുത്തിയത് സ്വാഭാവികനീതിയുടെ നിഷേധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്ഐടിഐഎല്‍ എംഡി ഡോ. സി. ജയശങ്കര്‍ പ്രസാദിന്റെ ശിപാര്‍ശയനുസരിച്ചാണ് സ്വപ്നയ്ക്കു നിയമനം നല്‍കിയതെന്നു ഹര്‍ജിയില്‍ പറയുന്നു.