തിരുവനന്തപുരം: കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും ഏർപ്പെടുത്തിയ സ്പെഷൽ പോസ്റ്റൽ ബാലറ്റ് ലഭിക്കാത്ത സ്പെഷൽ വോട്ടർമാർ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ (തദ്ദേശ ഭരണസ്ഥാപന സെക്രട്ടറി / അസി. സെക്രട്ടറി) ഫോണിൽ ബന്ധപ്പെടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ് നന്പർ സ്പെഷൽ വോട്ടർമാർക്ക് ലഭിക്കുന്ന തരത്തിൽ പരസ്യപ്പെടുത്താൻ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോണ് നന്പർ റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരവും പ്രചരിപ്പിക്കാം.
ട്രഷറികൾ ഇന്നു പ്രവർത്തിക്കും
എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ട്രഷറികൾ ഇന്നു പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടുകൾ വിനിയോഗിക്കുന്നതിന് തടസമുണ്ടാകാതിരിക്കാനാണ് നടപടി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ വിശദീകരണം.
ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ് നന്പർ സ്പെഷൽ വോട്ടർമാർക്ക് ലഭിക്കുന്ന തരത്തിൽ പരസ്യപ്പെടുത്താൻ തദ്ദേശ ഭരണസ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഉദ്യോഗസ്ഥരുടെ ഫോണ് നന്പർ റസിഡന്റ്സ് അസോസിയേഷനുകളുടെയും മറ്റ് സാമൂഹ്യ സംഘടനകളുടെയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ മുഖാന്തിരവും പ്രചരിപ്പിക്കാം.
ട്രഷറികൾ ഇന്നു പ്രവർത്തിക്കും
എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ട്രഷറികൾ ഇന്നു പ്രവർത്തിക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫണ്ടുകൾ വിനിയോഗിക്കുന്നതിന് തടസമുണ്ടാകാതിരിക്കാനാണ് നടപടി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധനയില്ല
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റായ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്മീഷന്റെ വിശദീകരണം.