കാഞ്ഞങ്ങാട്: കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കാനെത്തുന്ന സിബിഐ ഉദ്യോഗസ്ഥർ കാഞ്ഞങ്ങാട്ടോ കാസർഗോട്ടോ ഓഫീസ് തുറക്കും. ഓഫീസ് തുറക്കാനും സജ്ജീകരണങ്ങൾ ഏർപ്പെടുത്താനും വാഹനസൗകര്യമൊരുക്കാനും സിബിഐ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു പൂർത്തിയാകുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണസംഘമെത്തുമെന്നാണ് സൂചന. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. എറണാകുളം സിബിഐ കോടതിയിൽ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ഇതു പൂർത്തിയാകുന്നതോടെ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണസംഘമെത്തുമെന്നാണ് സൂചന. ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ പത്തിലധികം ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകുമെന്നാണ് വിവരം. എറണാകുളം സിബിഐ കോടതിയിൽ നിലവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.