തൊടുപുഴ: കെഎസ്ആർ.ടി.സി ബസ് സ്റ്റാന്ഡിനായി കൈമാറിയ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറിയെന്ന പരാതിയിൽ സ്ഥലം വീണ്ടും അളന്നു തിരിച്ചു. റവന്യു വകുപ്പിന്റെ നിർദ്ദേശ പ്രകാരം സർവേ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുതിയ ബസ് സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലവും, പുഴയുടെ പുറന്പോക്കും ഇന്നലെ വീണ്ടും അളന്നു തിരിച്ചത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉന്നത അധികാരികൾക്ക് കൈമാറും.
കെഎസ്ആർടിസിയുടെ കോടികൾ വിലമതിക്കുന്ന സ്ഥലം കൈയേറിയതായി പരിസ്ഥിതി പരിപാലന സമിതി ജില്ലാ പ്രസിഡന്റാണ് ജില്ലാ കളക്ടർക്കും, കെഎസ്ആർടിസി എംഡി അടക്കമുള്ളവർക്കും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കാൻ ജില്ലാ കളക്ടർ റവന്യു വകുപ്പിന് നിർദേശം നൽകി. കെഎസ്ആർടിസി മാനേജ്മെന്റും പരാതിയിൽ ഇടപെട്ടു. തുടർന്നാണ് താലൂക്ക് സർവേയർ ടി.കെ ബെന്നിയുടെ നേതൃത്വത്തിൽ സ്ഥലം അളന്നത്. 1979ൽ കെഎസ്ആർടിസിക്ക് സ്വകാര്യ വ്യക്തി കൈമാറിയ 274/31 സർവേ നന്പറിൽപ്പെട്ട സ്ഥലം 2.87 ഏക്കറുണ്ടായിരുന്നെന്നും, നിലവിലിത് 1.84 ഏക്കറായി ചുരുങ്ങിയെന്നുമാണ് പരാതി.
കെഎസ്ആർടിസിയുടെ കോടികൾ വിലമതിക്കുന്ന സ്ഥലം കൈയേറിയതായി പരിസ്ഥിതി പരിപാലന സമിതി ജില്ലാ പ്രസിഡന്റാണ് ജില്ലാ കളക്ടർക്കും, കെഎസ്ആർടിസി എംഡി അടക്കമുള്ളവർക്കും പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിയെടുക്കാൻ ജില്ലാ കളക്ടർ റവന്യു വകുപ്പിന് നിർദേശം നൽകി. കെഎസ്ആർടിസി മാനേജ്മെന്റും പരാതിയിൽ ഇടപെട്ടു. തുടർന്നാണ് താലൂക്ക് സർവേയർ ടി.കെ ബെന്നിയുടെ നേതൃത്വത്തിൽ സ്ഥലം അളന്നത്. 1979ൽ കെഎസ്ആർടിസിക്ക് സ്വകാര്യ വ്യക്തി കൈമാറിയ 274/31 സർവേ നന്പറിൽപ്പെട്ട സ്ഥലം 2.87 ഏക്കറുണ്ടായിരുന്നെന്നും, നിലവിലിത് 1.84 ഏക്കറായി ചുരുങ്ങിയെന്നുമാണ് പരാതി.