തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുന്പോൾ, അതിശക്ത ന്യൂനമർദമായി മാറുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുറേവി ചുഴലിക്കാറ്റ് കേരളത്തിലേക്കു പ്രവേശിക്കുന്പോൾ മണിക്കൂറിൽ 30-40 കിലോമീറ്ററായി വേഗം കുറയും. ഒറ്റപ്പെട്ട ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്കാണു സാധ്യത.
പുലർച്ചെയോടെ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴിയാണ് കരയിലേക്ക് പ്രവേശിക്കുകയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരയിലെത്തുന്പോൾ വേഗത 70 മുതൽ 80 കിലോ മീറ്റർ വരെയാകാം. കേരളത്തിലേക്കുള്ള സഞ്ചാരപാത തിരുവനന്തപുരം ജില്ലയിലെ പൊൻമുടിയിലൂടെയാണ്.
കരയിലൂടെ സഞ്ചരിക്കുന്നതോടെ ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദമായിട്ടാകും കേരളത്തിലെത്തുക. നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയിട്ടുള്ള സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് നീങ്ങിയാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോയി അറബിക്കടലിൽ എത്തും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്റെ വടക്കുഭാഗത്താണു കൂടുതൽ മഴ പെയ്യുക. സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കിയ സഞ്ചാരപാതയിൽനിന്നും ഇന്നലെ വ്യത്യാസം ഉണ്ടായി.
കേരളത്തിലേക്ക് ചുഴലിക്കാറ്റ് കടക്കുന്നതു തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മേഖലയിലൂടെയാകുമെന്നായിരുന്നു ആദ്യപ്രവചനം. എന്നാൽ ഇപ്പോൾ പൊന്മുടി മേഖലയിലിലൂടെയാവും കടന്നുപോവുകയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പുലർച്ചെയോടെ തമിഴ്നാട്ടിലെ തൂത്തുക്കുടി തീരം വഴിയാണ് കരയിലേക്ക് പ്രവേശിക്കുകയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കരയിലെത്തുന്പോൾ വേഗത 70 മുതൽ 80 കിലോ മീറ്റർ വരെയാകാം. കേരളത്തിലേക്കുള്ള സഞ്ചാരപാത തിരുവനന്തപുരം ജില്ലയിലെ പൊൻമുടിയിലൂടെയാണ്.
കരയിലൂടെ സഞ്ചരിക്കുന്നതോടെ ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദമായിട്ടാകും കേരളത്തിലെത്തുക. നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കിയിട്ടുള്ള സഞ്ചാരപഥത്തിലൂടെ തന്നെ ചുഴലിക്കാറ്റ് നീങ്ങിയാൽ, കൊല്ലം, തിരുവനന്തപുരം അതിർത്തി പ്രദേശങ്ങളിലൂടെ കടന്നുപോയി അറബിക്കടലിൽ എത്തും. ചുഴലിക്കാറ്റ് കടന്നുപോകുന്നതിന്റെ വടക്കുഭാഗത്താണു കൂടുതൽ മഴ പെയ്യുക. സഞ്ചാരപഥത്തിന് പുറമേ കൊല്ലത്തിന്റെ വടക്കൻ മേഖലയിലും പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്കിയ സഞ്ചാരപാതയിൽനിന്നും ഇന്നലെ വ്യത്യാസം ഉണ്ടായി.
കേരളത്തിലേക്ക് ചുഴലിക്കാറ്റ് കടക്കുന്നതു തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മേഖലയിലൂടെയാകുമെന്നായിരുന്നു ആദ്യപ്രവചനം. എന്നാൽ ഇപ്പോൾ പൊന്മുടി മേഖലയിലിലൂടെയാവും കടന്നുപോവുകയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.