കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും തമിഴ്നാട്ടിലും കര്‍ണാടകയിലും പരിശോധന നടന്നു. ഇന്നലെ രാവിലെ മുതല്‍ ഒരേ സമയമായിരുന്നു റെയ്ഡ്. പരിശോധന മണിക്കൂറുകളോളം നീണ്ടു.
പിഎഫ്ഐ ദേശീയ ചെയര്മാന് ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും എൻഡിഎഫ് സ്ഥാപക നേതാവ് അബ്ദുൾ റഹ്മാന്റെ കളമശേരി കുമ്മഞ്ചേരിയിലെ വീട്ടിലും കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തി.
ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഇഡിയുടെ കൊച്ചി യൂണിറ്റ് നേതൃത്വം കൊടുത്ത റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വരുമാനസ്രോതസാണ് തെരഞ്ഞത്. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
പിഎഫ്ഐ ദേശീയ ചെയര്മാന് ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും എൻഡിഎഫ് സ്ഥാപക നേതാവ് അബ്ദുൾ റഹ്മാന്റെ കളമശേരി കുമ്മഞ്ചേരിയിലെ വീട്ടിലും കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലും പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടത്തി.
ഡല്‍ഹിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം ഇഡിയുടെ കൊച്ചി യൂണിറ്റ് നേതൃത്വം കൊടുത്ത റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വരുമാനസ്രോതസാണ് തെരഞ്ഞത്. ഡല്‍ഹി കലാപത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരേ നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.