കോഴിക്കോട്: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹമായി നിലനിന്നിരുന്ന കല്ലാമല "ഉരുകി'. തദ്ദേശതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തിയത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 12 ദിവസവും കോണ്‍ഗ്രസിനുള്ളില്‍ കല്ലുകടിയായി നിന്ന ഡിവിഷനായിരുന്നു കല്ലാമല. പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്നതുള്പ്പെടെ കെ. മുരളീധരന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കെപിസിസി പ്രസിഡന്റ് മുട്ടുമടക്കുകയായിരുന്നു. ഇതോടെ സ്വന്തം ഡിവിഷനില്‍ വരെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ കെപിസിസി പ്രസിഡന്റിന് കഴിയില്ല. പകരം ഇതുവരെ എതിര്‍ത്ത ആര്‍എംപിഐ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട അവസ്ഥയിലാണ് മുല്ലപ്പള്ളി.
ഇന്നലെ അവിചാരിതമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പി.ജയകുമാറിനോട് മത്സരരംഗത്തു നിന്നു പിന്മാറാന് കെപിസിസി ആവശ്യപ്പെട്ടത്. രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ വരെ കെപിസിസിയുടെ പിന്തുണയുണ്ടായിരുന്നതായി കെ.പി. ജയകുമാര്‍ പറഞ്ഞു. തീരുമാനം അനുകൂലമാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രചാരണം നടത്തിയത്. വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് ഫോണ്‍ കോള്‍ എത്തിയത്. പിന്മാറാന് പാര്‍ട്ടി തീരുമാനിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് വോട്ടഭ്യർഥന അവസാനിപ്പിച്ചു. 12 ദിവസത്തിനുള്ളില്‍ 1500 ഓളം വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെയുള്ള വോട്ടുകള്‍ തനിക്കനുകൂലമാവുമെന്നും ഉറപ്പായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിന്മാറുകയാണെന്നും ജയകുമാര്‍ പറഞ്ഞു. ഒരു ഗ്രൂപ്പിന്റെയും ആളായല്ല ഇതുവരെ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ജയകുമാര്‍ പറയുന്നത്.
2010 ലെ തെരഞ്ഞെടുപ്പിലും കല്ലാമലയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ആര്‍എംപിയും എല്‍ഡിഎഫും മത്സരരംഗത്തുണ്ടായിട്ടും അന്നു വിജയിച്ചു.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 12 ദിവസവും കോണ്‍ഗ്രസിനുള്ളില്‍ കല്ലുകടിയായി നിന്ന ഡിവിഷനായിരുന്നു കല്ലാമല. പ്രചാരണ രംഗത്തുനിന്ന് വിട്ടുനിന്നതുള്പ്പെടെ കെ. മുരളീധരന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കെപിസിസി പ്രസിഡന്റ് മുട്ടുമടക്കുകയായിരുന്നു. ഇതോടെ സ്വന്തം ഡിവിഷനില്‍ വരെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ട് ചെയ്യാൻ കെപിസിസി പ്രസിഡന്റിന് കഴിയില്ല. പകരം ഇതുവരെ എതിര്‍ത്ത ആര്‍എംപിഐ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ട അവസ്ഥയിലാണ് മുല്ലപ്പള്ളി.
ഇന്നലെ അവിചാരിതമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പി.ജയകുമാറിനോട് മത്സരരംഗത്തു നിന്നു പിന്മാറാന് കെപിസിസി ആവശ്യപ്പെട്ടത്. രാവിലെ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ വരെ കെപിസിസിയുടെ പിന്തുണയുണ്ടായിരുന്നതായി കെ.പി. ജയകുമാര്‍ പറഞ്ഞു. തീരുമാനം അനുകൂലമാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രചാരണം നടത്തിയത്. വോട്ടഭ്യര്‍ഥിക്കുന്നതിനിടെയാണ് ഫോണ്‍ കോള്‍ എത്തിയത്. പിന്മാറാന് പാര്‍ട്ടി തീരുമാനിച്ചതായി അറിയിച്ചതിനെ തുടര്‍ന്ന് വോട്ടഭ്യർഥന അവസാനിപ്പിച്ചു. 12 ദിവസത്തിനുള്ളില്‍ 1500 ഓളം വീടുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെയുള്ള വോട്ടുകള്‍ തനിക്കനുകൂലമാവുമെന്നും ഉറപ്പായിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും പിന്മാറുകയാണെന്നും ജയകുമാര്‍ പറഞ്ഞു. ഒരു ഗ്രൂപ്പിന്റെയും ആളായല്ല ഇതുവരെ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ജയകുമാര്‍ പറയുന്നത്.
2010 ലെ തെരഞ്ഞെടുപ്പിലും കല്ലാമലയില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ആര്‍എംപിയും എല്‍ഡിഎഫും മത്സരരംഗത്തുണ്ടായിട്ടും അന്നു വിജയിച്ചു.