തിരുവനന്തപുരം: സിസ്റ്റർ സെഫിയെ പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനു വേണ്ടി മാത്രം സിബിഐ നടത്തിയ നാടകമായിരുന്നു കന്യകാത്വ പരിശോധന എന്ന് പ്രതിഭാഗം. 2008 നവംബർ 25 നു സിസ്റ്റർ സെഫിയെ സിബിഐ കന്യകാത്വ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.
ഈ പരിശോധന നടത്തിയ ഡോക്ടർമാരുടെ വർക്ക് ഷീറ്റ് സിബിഐ തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ വർക്ക് ഷീറ്റിൽ നിന്നും ആദ്യം ശരിയായി രേഖപ്പെടുത്തിയ വിവരങ്ങൾ വെട്ടി മാറ്റി അതിനു മുകളിൽ കൂടി തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്തിരിക്കുന്നതു വ്യക്തമായി കാണാൻ കഴിയും. ഇങ്ങനെ രണ്ടാമതു തിരുത്തി എഴുതിച്ചേർത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസ്റ്റർ സെഫി ഹൈമേനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ നടത്തിയിട്ടുണ്ടാകാം എന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരിക്കുന്നതെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മാത്രമല്ല പയസ് ടെൻത് കോണ്‍വന്റ് അഞ്ചു നിലയുള്ള കെട്ടിടമാണ്. ഇരുനൂറിൽപരം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. അഭയ എത്തിയതുപോലെ ആർക്കും താഴത്തെ മുറിയിൽ എത്തുവാൻ സാധിക്കുമായിരുന്നു. അഭയയെ കാണാനില്ലെന്ന കാര്യം സിസ്റ്റർ സെഫി അറിയുന്നതു തന്നെ അടുക്കള ജീവനക്കാരി മുറിയിൽ വന്നു പറയുന്പോഴാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു ദിവസമായി സിബിഐ കോടതിയിൽ നടന്നു വന്ന സിസ്റ്റർ സെഫിയുടെ അന്തിമ വാദം ഇന്നലെ അവസാനിച്ചു.
ഈ പരിശോധന നടത്തിയ ഡോക്ടർമാരുടെ വർക്ക് ഷീറ്റ് സിബിഐ തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഈ വർക്ക് ഷീറ്റിൽ നിന്നും ആദ്യം ശരിയായി രേഖപ്പെടുത്തിയ വിവരങ്ങൾ വെട്ടി മാറ്റി അതിനു മുകളിൽ കൂടി തെറ്റായ വിവരങ്ങൾ എഴുതിച്ചേർത്തിരിക്കുന്നതു വ്യക്തമായി കാണാൻ കഴിയും. ഇങ്ങനെ രണ്ടാമതു തിരുത്തി എഴുതിച്ചേർത്തിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിസ്റ്റർ സെഫി ഹൈമേനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയ നടത്തിയിട്ടുണ്ടാകാം എന്ന സംശയം ഡോക്ടർമാർ പ്രകടിപ്പിച്ചിരിക്കുന്നതെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മാത്രമല്ല പയസ് ടെൻത് കോണ്‍വന്റ് അഞ്ചു നിലയുള്ള കെട്ടിടമാണ്. ഇരുനൂറിൽപരം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. അഭയ എത്തിയതുപോലെ ആർക്കും താഴത്തെ മുറിയിൽ എത്തുവാൻ സാധിക്കുമായിരുന്നു. അഭയയെ കാണാനില്ലെന്ന കാര്യം സിസ്റ്റർ സെഫി അറിയുന്നതു തന്നെ അടുക്കള ജീവനക്കാരി മുറിയിൽ വന്നു പറയുന്പോഴാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു ദിവസമായി സിബിഐ കോടതിയിൽ നടന്നു വന്ന സിസ്റ്റർ സെഫിയുടെ അന്തിമ വാദം ഇന്നലെ അവസാനിച്ചു.