പാലക്കാട്: മൂന്നു ലക്ഷം രൂപ വിലവരുന്ന 50 ബോട്ടിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പാലക്കാട് ടൗണ്‍ നോർത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ചെർപ്പുളശേരി തൃക്കടീരി സ്വദേശി മൻസൂർ അലി (33) ആണ് അറസ്റ്റിലായത്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള 50 പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽനിന്നു പോലീസ് കണ്ടെടുത്തു. ആറായിരം രൂപയ്ക്കാണ് അഞ്ചു ഗ്രാം ഹാഷിഷ് ഓയിൽ ബോട്ടിൽ വിൽപ്പന നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹാഷിഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് നടത്തിയ പരിശോധനയിൽ പ്രതി വലയിലായത്. അഞ്ചു ഗ്രാം വീതമുള്ള 50 പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതികളുടെ പക്കൽനിന്നു പോലീസ് കണ്ടെടുത്തു. ആറായിരം രൂപയ്ക്കാണ് അഞ്ചു ഗ്രാം ഹാഷിഷ് ഓയിൽ ബോട്ടിൽ വിൽപ്പന നടത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹാഷിഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ട്.