വൈപ്പിൻ: വീട്ടമ്മയെയും മൂന്നു മക്കളെയും വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടു. എടവനക്കാട് കൂട്ടുങ്കൽചിറ കടപ്പുറത്ത് മുണ്ടേങ്ങാട്ട് സനലിന്റെ ഭാര്യ വിനീത (24), മക്കളായ സവിനയ് (നാല്), ശ്രാവണ് (രണ്ട്), ശ്രേയ (നാലുമാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങൾ മൂന്നു പേരും തറയിൽ വിരിച്ച പായിൽ ഉറങ്ങുന്ന രീതിയിലാണ് കിടന്നിരുന്നത്. വിനീത തൊട്ടടുത്തുതന്നെ തൂങ്ങി മരിച്ചനിലയിലായിരുന്നു.
വീടിന്റെ ഹാളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളിയായ സനൽ ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി എഴുന്നേറ്റപ്പോഴാണു നാലുപേരെയും മരിച്ചനിലയിൽ കണ്ടത്. വീട്ടിലെ തൊട്ടടുത്ത മുറികളിൽ സനലിന്റെ മാതാപിതാക്കളും സഹോദരനും ഭാര്യയും കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അവരും അപ്പോഴാണു വിവരമറിഞ്ഞത്. വിനീത എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെടുത്തു. അതിൽ ദുരൂഹതയുള്ള തരത്തിൽ ഒന്നുംതന്നെ കുറിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്ന്.
കുടുംബപ്രശ്നങ്ങളെത്തുടർന്നു മക്കൾക്കു വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മക്കൾക്കു നൽകിയ വിഷത്തിന്റെ കുപ്പിയോ വിഷാവശിഷ്ടങ്ങളോ മുറിയിൽ കണ്ടെത്താനായില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊച്ചി തഹസിൽദാർ സുനിത ജേക്കബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു സംസ്കാരം നടക്കും.
വീടിന്റെ ഹാളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളിയായ സനൽ ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി എഴുന്നേറ്റപ്പോഴാണു നാലുപേരെയും മരിച്ചനിലയിൽ കണ്ടത്. വീട്ടിലെ തൊട്ടടുത്ത മുറികളിൽ സനലിന്റെ മാതാപിതാക്കളും സഹോദരനും ഭാര്യയും കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അവരും അപ്പോഴാണു വിവരമറിഞ്ഞത്. വിനീത എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് മുറിയിൽനിന്നു കണ്ടെടുത്തു. അതിൽ ദുരൂഹതയുള്ള തരത്തിൽ ഒന്നുംതന്നെ കുറിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്ന്.
കുടുംബപ്രശ്നങ്ങളെത്തുടർന്നു മക്കൾക്കു വിഷം നൽകിയശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം മക്കൾക്കു നൽകിയ വിഷത്തിന്റെ കുപ്പിയോ വിഷാവശിഷ്ടങ്ങളോ മുറിയിൽ കണ്ടെത്താനായില്ല. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊച്ചി തഹസിൽദാർ സുനിത ജേക്കബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നു സംസ്കാരം നടക്കും.