കൊല്ലം: കെഎസ്എഫ്ഇ റെയ്ഡ് വിഷയത്തിൽ തന്റെ ആദ്യ പ്രതികരണം തെറ്റാണെന്നു പാർട്ടി പറഞ്ഞെന്നും പാർട്ടി തെറ്റെന്ന് പറഞ്ഞാൽ അതിനപ്പുറമില്ലെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശം ജനവിധി 2020 സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയോ ധനമന്ത്രിയോ വിജിലൻസ് പരിശോധനയെ കുറിച്ച് അറിയേണ്ടതില്ല. സിഎജി റിപ്പോർട്ട് സംബന്ധിച്ച് സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കറോട് പറഞ്ഞിട്ടുണ്ട്. സിഎജിയുടെ അന്തിമ റിപ്പോർട്ടാണെന്ന് അറിഞ്ഞ ശേഷം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് താൻ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയും പോലെ ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റി. പിണറായിക്കെതിരേ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് രൂപം കൊണ്ടോയെന്ന ചോദ്യത്തിന് എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോയെന്നും എന്നെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കയ്ക്കും സഹതാപത്തിനും നന്ദിയെന്നും തോമസ് ഐസക് മറുപടി നൽകി.
മുഖ്യമന്ത്രിയോ ധനമന്ത്രിയോ വിജിലൻസ് പരിശോധനയെ കുറിച്ച് അറിയേണ്ടതില്ല. സിഎജി റിപ്പോർട്ട് സംബന്ധിച്ച് സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് സ്പീക്കറോട് പറഞ്ഞിട്ടുണ്ട്. സിഎജിയുടെ അന്തിമ റിപ്പോർട്ടാണെന്ന് അറിഞ്ഞ ശേഷം റിപ്പോർട്ടിലെ കാര്യങ്ങളെക്കുറിച്ച് താൻ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് പറയും പോലെ ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്സ് കമ്മിറ്റി. പിണറായിക്കെതിരേ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ് രൂപം കൊണ്ടോയെന്ന ചോദ്യത്തിന് എന്നെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോയെന്നും എന്നെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കയ്ക്കും സഹതാപത്തിനും നന്ദിയെന്നും തോമസ് ഐസക് മറുപടി നൽകി.