തിരുവനന്തപുരം: മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ, കെ.ബാബു എന്നിവർക്കെതിരെ ബാർകോഴ ആരോപണത്തിൽ അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറോട് ഗവർണറുടെ ഓഫീസ് വിശദീകരണം തേടി.
മുൻമന്ത്രിമാരായതിനാൽ അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി ആവശ്യമാണ്. അന്വേഷണാനുമതി തേടിയുള്ള ഫയൽ ഗവർണർക്കു മുന്നിലെത്തിയെങ്കിലും കൂടുതൽ വ്യക്തത തേടിയാണ് വിജിലൻസിനോട് വിശദീകരണം തേടിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ ഗവർണറെ നേരിൽ കണ്ട് വിശദീകരണം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
ബാർകോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണത്തിൽ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾ നടക്കുന്ന സമയത്ത് ചെന്നിത്തല എംഎൽഎ ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയാകുമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്വേഷണത്തിന് അനുമതി നൽകുകുയും ചെയ്തിരുന്നു.
മുൻമന്ത്രിമാരായതിനാൽ അന്വേഷണം നടത്തുന്നതിനു ഗവർണറുടെ അനുമതി ആവശ്യമാണ്. അന്വേഷണാനുമതി തേടിയുള്ള ഫയൽ ഗവർണർക്കു മുന്നിലെത്തിയെങ്കിലും കൂടുതൽ വ്യക്തത തേടിയാണ് വിജിലൻസിനോട് വിശദീകരണം തേടിയിരിക്കുന്നത്. വിജിലൻസ് ഡയറക്ടർ ഗവർണറെ നേരിൽ കണ്ട് വിശദീകരണം നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
ബാർകോഴ ആരോപണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി തേടാൻ ആദ്യം തീരുമാനിച്ചെങ്കിലും ആരോപണത്തിൽ ഉന്നയിക്കപ്പെടുന്ന കാര്യങ്ങൾ നടക്കുന്ന സമയത്ത് ചെന്നിത്തല എംഎൽഎ ആയിരുന്നതിനാൽ സ്പീക്കറുടെ അനുമതി മതിയാകുമെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ ദിവസം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അന്വേഷണത്തിന് അനുമതി നൽകുകുയും ചെയ്തിരുന്നു.