തിരുവനന്തപുരം: മാർത്തോമാ സഭയുടെ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാർ മാർത്തോമാ മെത്രാപ്പോലീത്തയുടെ നേതൃത്വവും സേവനവും മനുഷ്യസമൂഹത്തിന്റെ കൂടുതൽ നന്മയ്ക്ക് ഉതകട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.
ഡോ. തെയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നൽകിയ അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. മുരളീധരൻ എംപി, ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ, പാറശാല രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, തോമസ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
അനുമോദനസമ്മേളനത്തിലും സ്നേഹവിരുന്നിലും സംബന്ധിച്ചവർക്ക് കർദിനാൾ മാർ ക്ലീമിസ് ബാവാ നന്ദി പറയുകയും മേജർ അതിരൂപതയുടെ ഉപഹാരം മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മറുപടി പറഞ്ഞു.
ഡോ. തെയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ നേതൃത്വത്തിൽ തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്സ് ഹൗസിൽ നൽകിയ അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ. മുരളീധരൻ എംപി, ഒ. രാജഗോപാൽ എംഎൽഎ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, യാക്കോബായ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ, പാറശാല രൂപതാധ്യക്ഷൻ ഡോ. തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ, ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, തോമസ് ഏബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.
അനുമോദനസമ്മേളനത്തിലും സ്നേഹവിരുന്നിലും സംബന്ധിച്ചവർക്ക് കർദിനാൾ മാർ ക്ലീമിസ് ബാവാ നന്ദി പറയുകയും മേജർ അതിരൂപതയുടെ ഉപഹാരം മാർത്തോമാ മെത്രാപ്പോലീത്തായ്ക്ക് സമ്മാനിക്കുകയും ചെയ്തു. ഡോ. തെയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മറുപടി പറഞ്ഞു.