തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാരായ വി.ഡി. സതീശനും അൻവർ സാദത്തിനുമെതിരെ അന്വേഷണത്തിന് അനുമതി തേടിയുള്ള വിജിലൻസ് ഫയൽ തെളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മടക്കി അയച്ചു.
രണ്ട് കേസുകളിലും എംഎൽഎമാരുടെ പങ്കെന്തെന്ന് വ്യക്തമാക്കണമെന്നും അതിനായി കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്നും നിർദേശിച്ചാണ് മടക്കിയത്. വിദേശഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും പാലം നിർമാണത്തിലെ ഫണ്ട് ക്രമക്കേടിന് അൻവർ സാദത്തിനുമെതിരെയാണ് അന്വേഷണാനുമതി ചോദിച്ച് വിജിലൻസിന് വേണ്ടി സർക്കാർ സ്പീക്കറെ സമീപിച്ചത്.
നിയമവശങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷം അവ്യക്തത ഉറപ്പുവരുത്തിയ ശേഷമാണ് ഇന്നലെ ഇരു കേസുകളുടെയും ഫയലുകളിൽ കൂടുതൽ വ്യക്തത തേടി തിരിച്ചയച്ചത്. പറവൂർ മണ്ഡലത്തിൽ ആവിഷ്കരിച്ച പുനർജനി പദ്ധതിക്കായി ലണ്ടനിൽ നിന്ന് പണം സമാഹരിച്ചു എന്നാണ് സതീശനെതിരായ കേസ്. പാലം പണിക്ക് അധികം തുക വിനിയോഗിച്ചുവെന്നാണ് അൻവർ സാദത്തിനെതിരെയുള്ള പരാതി.
രണ്ട് കേസുകളിലും എംഎൽഎമാരുടെ പങ്കെന്തെന്ന് വ്യക്തമാക്കണമെന്നും അതിനായി കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്നും നിർദേശിച്ചാണ് മടക്കിയത്. വിദേശഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും പാലം നിർമാണത്തിലെ ഫണ്ട് ക്രമക്കേടിന് അൻവർ സാദത്തിനുമെതിരെയാണ് അന്വേഷണാനുമതി ചോദിച്ച് വിജിലൻസിന് വേണ്ടി സർക്കാർ സ്പീക്കറെ സമീപിച്ചത്.
നിയമവശങ്ങൾ അടക്കം വിശദമായി പരിശോധിച്ച ശേഷം അവ്യക്തത ഉറപ്പുവരുത്തിയ ശേഷമാണ് ഇന്നലെ ഇരു കേസുകളുടെയും ഫയലുകളിൽ കൂടുതൽ വ്യക്തത തേടി തിരിച്ചയച്ചത്. പറവൂർ മണ്ഡലത്തിൽ ആവിഷ്കരിച്ച പുനർജനി പദ്ധതിക്കായി ലണ്ടനിൽ നിന്ന് പണം സമാഹരിച്ചു എന്നാണ് സതീശനെതിരായ കേസ്. പാലം പണിക്ക് അധികം തുക വിനിയോഗിച്ചുവെന്നാണ് അൻവർ സാദത്തിനെതിരെയുള്ള പരാതി.