കോട്ടയം: തെരഞ്ഞെടുപ്പ് കാലം ഫോട്ടോഗ്രഫർമാർക്ക് പൊതുവേ അൽപം തിരക്ക് കൂടുതലുള്ള സമയമാണ്. സ്ഥാനാർഥിയുടെ വ്യത്യസ്തമായ ഫോട്ടോകൾ എടുക്കണം. ഈ തവണ അതു ന്യുജെൻ ഫോട്ടോഷൂട്ട് തരംഗമാണ്. സ്ഥാനാർഥികൾ പര്യടനം തുടങ്ങിയാൽ പിന്നെ തിരക്കോട് തിരക്കായി.
അപ്പോൾ ഫോട്ടോഗ്രഫർ തന്നെ സ്ഥാനാർഥിയായാലോ? കോ ട്ടയം കടനാട് പഞ്ചായത്തിലെ മൂന്നാം വാർഡായ നീലൂരിൽ സ്ഥാനാർഥികളായി രണ്ടു ഫോട്ടോഗ്രഫർമാർ എത്തുന്നു. ജനപക്ഷം സ്ഥാനാർഥി മാത്യു തോമസ് (ജോണി) വള്ളോംപുരയിടവും എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ശ്രീജിത്തുമാണ് ജനവിധി തേടുന്ന ഫോട്ടോഗ്രഫർമാർ. ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും കാമറയാണ്. മാത്യു തോമസ് ആപ്പിൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
35 വർഷമായി പ്രഫഷണൽ ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് മാത്യു തോമസ്. നീലൂർ ടൗണിൽ ഹിമ വിഷൻ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്. നീലൂരിൽ തന്നെ ദൃശ്യം എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്നയാളാണ് പുളിക്കപ്പാറയിൽ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്ത്. ശ്രീജിത്തും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. മുന്പ് പഞ്ചായത്തിലെ മറ്റത്തിപ്പാറ വാർഡിൽനിന്നും പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുമുണ്ട്.
മത്സരരംഗത്തെ ഫോട്ടോഗ്രഫർമാർ എന്നതിലുപരി നീലൂർ ടൗണിനോട് ചേർന്നു താമസിക്കുന്ന ഇരുവരും അയൽവാസികളാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. കാമറയും തൂക്കിയാണ് ശ്രീജിത്തിന്റെ പര്യടനമെങ്കിൽ ജോണിയുടെ കൈയിൽ കാമറയ്ക്കൊപ്പം ആപ്പിളുമുണ്ട്. സ്റ്റുഡിയോയിലെ ജോലികളും മുൻ നിശ്ചയപ്രകാരം ലഭിച്ച ജോലികളും ചെയ്തതിനു ശേഷമാണ് ഇരുവരും പ്രചാരണരംഗത്തിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി സജി കുര്യൻ പുത്തേട്ടും എൽഡിഎഫ് സ്ഥാനാർഥിയായി സെൻ സി. പുതുപ്പറന്പിലും സിജു കല്ലൂർ എന്ന സ്വതന്ത്രനും ഇവർക്കൊപ്പം മത്സരരംഗത്തുണ്ട്. പ്രചാരണ രംഗം അവസാനഘട്ടത്തിലെത്തിയതോടെ നീലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.
അപ്പോൾ ഫോട്ടോഗ്രഫർ തന്നെ സ്ഥാനാർഥിയായാലോ? കോ ട്ടയം കടനാട് പഞ്ചായത്തിലെ മൂന്നാം വാർഡായ നീലൂരിൽ സ്ഥാനാർഥികളായി രണ്ടു ഫോട്ടോഗ്രഫർമാർ എത്തുന്നു. ജനപക്ഷം സ്ഥാനാർഥി മാത്യു തോമസ് (ജോണി) വള്ളോംപുരയിടവും എൻഡിഎ സ്വതന്ത്ര സ്ഥാനാർഥി ശ്രീജിത്തുമാണ് ജനവിധി തേടുന്ന ഫോട്ടോഗ്രഫർമാർ. ശ്രീജിത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നവും കാമറയാണ്. മാത്യു തോമസ് ആപ്പിൾ ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
35 വർഷമായി പ്രഫഷണൽ ഫോട്ടോഗ്രഫി രംഗത്തുള്ളയാളാണ് മാത്യു തോമസ്. നീലൂർ ടൗണിൽ ഹിമ വിഷൻ എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം വർഷങ്ങളായി പൊതുപ്രവർത്തന രംഗത്തും സജീവമാണ്. നീലൂരിൽ തന്നെ ദൃശ്യം എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്നയാളാണ് പുളിക്കപ്പാറയിൽ കണ്ണൻ എന്നു വിളിക്കുന്ന ശ്രീജിത്ത്. ശ്രീജിത്തും പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. മുന്പ് പഞ്ചായത്തിലെ മറ്റത്തിപ്പാറ വാർഡിൽനിന്നും പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുമുണ്ട്.
മത്സരരംഗത്തെ ഫോട്ടോഗ്രഫർമാർ എന്നതിലുപരി നീലൂർ ടൗണിനോട് ചേർന്നു താമസിക്കുന്ന ഇരുവരും അയൽവാസികളാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. കാമറയും തൂക്കിയാണ് ശ്രീജിത്തിന്റെ പര്യടനമെങ്കിൽ ജോണിയുടെ കൈയിൽ കാമറയ്ക്കൊപ്പം ആപ്പിളുമുണ്ട്. സ്റ്റുഡിയോയിലെ ജോലികളും മുൻ നിശ്ചയപ്രകാരം ലഭിച്ച ജോലികളും ചെയ്തതിനു ശേഷമാണ് ഇരുവരും പ്രചാരണരംഗത്തിറങ്ങുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി സജി കുര്യൻ പുത്തേട്ടും എൽഡിഎഫ് സ്ഥാനാർഥിയായി സെൻ സി. പുതുപ്പറന്പിലും സിജു കല്ലൂർ എന്ന സ്വതന്ത്രനും ഇവർക്കൊപ്പം മത്സരരംഗത്തുണ്ട്. പ്രചാരണ രംഗം അവസാനഘട്ടത്തിലെത്തിയതോടെ നീലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവും ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.