തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടു മന്ത്രി ടി.എം. തോമസ് ഐസക്കും ആനത്തലവട്ടം ആനന്ദനും നടത്തിയ പരസ്യ വിമർശനം ഒഴിവാക്കേണ്ടതായിരുന്നുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
എതിരാളികൾക്ക് സർക്കാരിനെ വിമർശിക്കാനുള്ള ആയുധമായി പരസ്യ പ്രതികരണം മാറിയെന്നു വിലയിരുത്തിയ സെക്രട്ടേറിയറ്റ് മന്ത്രി ഐസക്കിനോടും ആനത്തല വട്ടം ആനന്ദനോടും ഇക്കാര്യത്തിലുള്ള അതൃപ്തിയും രേഖപ്പെടുത്തി. ഒരു സാധാരണ പരിശോധന എന്നതിലുപരി കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയില്ലെന്നും വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയിൽ നിന്നുമുണ്ടായ പരസ്യ പ്രതികരണം ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന സിപിഎം അവയിലബിൾ സെക്രട്ടേറിയറ്റിൽ പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി വിശദമായി പരിശോധിക്കും. ഇന്നലെ ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റിൽ കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരണം നടത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രതികരിക്കുന്നതു പാർട്ടിക്കും സർക്കാരിനും ദോഷമേ ഉണ്ടാക്കുവെന്നും ഇത്തരം പ്രതികരണങ്ങൾ അനുചിതമാണെന്നും മന്ത്രി തോമസ് ഐസക്കിന്റെയും ആനത്തലവട്ടം ആനന്ദന്റെയും പേരു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ, നല്ല ഉദ്ദശ്യത്തോടെയാണു വിജിലൻസിന്റെ നടപടിക്കെതിരെ പ്രതികരിച്ചതെന്നായിരുന്നു സെക്രട്ടേറിയറ്റിൽ ഐസക്കിന്റെ പ്രതികരണം.
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ടാക്കിയെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാർട്ടിയിൽ മറുപടി പറയും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട പാർട്ടി വിമർശനത്തിനു പാർട്ടിയിൽ മറുപടി പറയുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പു കാലത്തു വിവാദങ്ങൾ പാടില്ലെന്ന പാർട്ടി നിലപാട് ശരിയാണ്. തെരഞ്ഞെടുപ്പിനു മുന്പ് ഒന്നും പറയില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടിയിൽ പറയും. പാർട്ടി പ്രസ്താവന മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതായി പുറത്തിറക്കിയ പ്രസ്താവനയിൽ ധനമന്ത്രിയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ നിലപാട് തള്ളിക്കളഞ്ഞിരുന്നു. പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നും പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതു ശരിയല്ലെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
എതിരാളികൾക്ക് സർക്കാരിനെ വിമർശിക്കാനുള്ള ആയുധമായി പരസ്യ പ്രതികരണം മാറിയെന്നു വിലയിരുത്തിയ സെക്രട്ടേറിയറ്റ് മന്ത്രി ഐസക്കിനോടും ആനത്തല വട്ടം ആനന്ദനോടും ഇക്കാര്യത്തിലുള്ള അതൃപ്തിയും രേഖപ്പെടുത്തി. ഒരു സാധാരണ പരിശോധന എന്നതിലുപരി കെഎസ്എഫ്ഇയിൽ വിജിലൻസ് റെയ്ഡ് നടത്തിയില്ലെന്നും വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയിൽ നിന്നുമുണ്ടായ പരസ്യ പ്രതികരണം ശരിയായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ചേർന്ന സിപിഎം അവയിലബിൾ സെക്രട്ടേറിയറ്റിൽ പറഞ്ഞു.
സർക്കാരുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി വിശദമായി പരിശോധിക്കും. ഇന്നലെ ചേർന്ന അവയിലബിൾ സെക്രട്ടേറിയറ്റിൽ കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധനയെ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരണം നടത്തി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രതികരിക്കുന്നതു പാർട്ടിക്കും സർക്കാരിനും ദോഷമേ ഉണ്ടാക്കുവെന്നും ഇത്തരം പ്രതികരണങ്ങൾ അനുചിതമാണെന്നും മന്ത്രി തോമസ് ഐസക്കിന്റെയും ആനത്തലവട്ടം ആനന്ദന്റെയും പേരു പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. എന്നാൽ, നല്ല ഉദ്ദശ്യത്തോടെയാണു വിജിലൻസിന്റെ നടപടിക്കെതിരെ പ്രതികരിച്ചതെന്നായിരുന്നു സെക്രട്ടേറിയറ്റിൽ ഐസക്കിന്റെ പ്രതികരണം.
കെഎസ്എഫ്ഇയിലെ വിജിലൻസ് പരിശോധന പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ടാക്കിയെന്ന പ്രചാരവേല അടിസ്ഥാനരഹിതവും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാർട്ടിയിൽ മറുപടി പറയും: മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട പാർട്ടി വിമർശനത്തിനു പാർട്ടിയിൽ മറുപടി പറയുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
റെയ്ഡുമായി ബന്ധപ്പെട്ട് തോമസ് ഐസക് നടത്തിയ പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാടിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെരഞ്ഞെടുപ്പു കാലത്തു വിവാദങ്ങൾ പാടില്ലെന്ന പാർട്ടി നിലപാട് ശരിയാണ്. തെരഞ്ഞെടുപ്പിനു മുന്പ് ഒന്നും പറയില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടിയിൽ പറയും. പാർട്ടി പ്രസ്താവന മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതായി പുറത്തിറക്കിയ പ്രസ്താവനയിൽ ധനമന്ത്രിയുടെ പേരെടുത്തു പറയാതെ അദ്ദേഹത്തിന്റെ നിലപാട് തള്ളിക്കളഞ്ഞിരുന്നു. പരസ്യപ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു എന്നും പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നതു ശരിയല്ലെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.