കാസര്‍ഗോഡ്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുൻ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തലയ്ക്ക് ഹൊസ്ദുര്‍ഗ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേട്ടപ്പോള്‍ പ്രതിക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഈ കേസിലെയും സാക്ഷികള്‍ക്കെതിരേ ഭീഷണിയുണ്ടാകുമെന്നും പ്രൊസിക്യൂഷന് ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.
കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേട്ടപ്പോള്‍ പ്രതിക്ക് ഉന്നതങ്ങളില്‍ ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ ഈ കേസിലെയും സാക്ഷികള്‍ക്കെതിരേ ഭീഷണിയുണ്ടാകുമെന്നും പ്രൊസിക്യൂഷന് ബോധിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.