ചിറ്റൂർ: കന്നിമാരിയിൽ യുവാവ് തലയ്ക്കു വെടിയേറ്റുമരിച്ച സംഭവം ആത്മഹത്യയെന്നു പോലീസ്. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് കുറ്റിക്കൽചള്ള രാജന്റേയും കല്യാണിക്കുട്ടിയുടേയും ഏകമകൻ അജിത്തി(31)നെ വീട്ടിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി.
കല്യാണിക്കുട്ടിയും രാജനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുതന്നെ വെടിവയ്ക്കാൻ ഉപയോഗിച്ച പോയിന്റ് 315 റൈഫിളും കണ്ടെത്തി. രാജന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്.
ചിറ്റിലഞ്ചേരിയിലെ ലഹരിവിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുന്പാണ് വീട്ടിലെത്തിയത്.
ബൈക്ക് മെക്കാനിക് കൂടിയായ അജിത്ത് അമിതവേഗത്തിൽ ബൈക്കോടിക്കുന്നത് ഹരമാക്കിയ ആളായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം രക്ഷിതാക്കൾ ബൈക്ക് വീട്ടിൽ പിടിച്ചുവച്ചിരുന്നു. ഇതിൽ കടുത്ത നിരാശ ഇയാൾ പ്രകടമാക്കിയിരുന്നു.
മീനാക്ഷിപുരം എസ്ഐ സി.കെ. രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡിവൈഎസ്പി പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.
പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി.
കല്യാണിക്കുട്ടിയും രാജനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരിക്കുകയായിരുന്നു. ഇവർ തിരിച്ചുവന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹത്തിനു സമീപത്തുതന്നെ വെടിവയ്ക്കാൻ ഉപയോഗിച്ച പോയിന്റ് 315 റൈഫിളും കണ്ടെത്തി. രാജന്റെ പേരിലാണ് തോക്കിന്റെ ലൈസൻസ്.
ചിറ്റിലഞ്ചേരിയിലെ ലഹരിവിമുക്തികേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുന്പാണ് വീട്ടിലെത്തിയത്.
ബൈക്ക് മെക്കാനിക് കൂടിയായ അജിത്ത് അമിതവേഗത്തിൽ ബൈക്കോടിക്കുന്നത് ഹരമാക്കിയ ആളായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതേത്തുടർന്നു കഴിഞ്ഞ ദിവസം രക്ഷിതാക്കൾ ബൈക്ക് വീട്ടിൽ പിടിച്ചുവച്ചിരുന്നു. ഇതിൽ കടുത്ത നിരാശ ഇയാൾ പ്രകടമാക്കിയിരുന്നു.
മീനാക്ഷിപുരം എസ്ഐ സി.കെ. രാജേഷിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് ഡിവൈഎസ്പി പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.