കൊച്ചി: വൈറ്റില-പാലാരിവട്ടം ബൈപ്പാസില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് മീഡിയനിലെ തണല്‍ മരത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്കു ദാരുണാന്ത്യം. മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം പഴയകട ബദനി തോപ്പിൽ സുകുമാരന്റെ മകൻ അരുൺ സുകുമാർ(40)ആണ് മരിച്ചത്.
കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുരേഷ് രാജ്, യാത്രക്കാരായ രജിത (തിരുവനന്തപുരം), മിഥുന്(കോട്ടയം) എന്നിവരുടെ നില ഗുരുതരമാണ്. ഇവരില്‍ സുരേഷും രജിതയും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 13 പേര് ഇവിടെ ചികിത്സ തേടി. മിഥുനെ കോട്ടയം മെഡി ക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ പുലര്‍ച്ചെ 4.30 ന് ബൈപാസില്‍ ചക്കരപ്പറമ്പ് ഗീതാഞ്ജലി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 11.45 നാണ് ബസ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവറാണു മരണപ്പെട്ട അരുണ്‍ സുകുമാര്‍. ഇടിയുടെ ആഘാതത്തില്‍ പിഴുതു പോന്ന മരത്തില്‍ കയറിയാണു ബസ് നിന്നത്. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പോലീസും ഫയര്ഫോഴ്സുമെത്തിയാണു യാത്രക്കാരെ പുറത്തെടുത്തത്. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ സമയമെടുത്താണു പുറത്തെടുത്തത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പാലാരിവട്ടം പോലീസ് കേസെടുത്തു. അരുണിന്റെ ഭാര്യ: ലീന. മൂന്നു വയസും ഒരു വയസുമുള്ള രണ്ടു മക്കളുണ്ട്.
കണ്ടക്ടര്‍ തിരുവനന്തപുരം സ്വദേശി സുരേഷ് രാജ്, യാത്രക്കാരായ രജിത (തിരുവനന്തപുരം), മിഥുന്(കോട്ടയം) എന്നിവരുടെ നില ഗുരുതരമാണ്. ഇവരില്‍ സുരേഷും രജിതയും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 13 പേര് ഇവിടെ ചികിത്സ തേടി. മിഥുനെ കോട്ടയം മെഡി ക്കൽ കോളജിലേക്കു മാറ്റി.
ഇന്നലെ പുലര്‍ച്ചെ 4.30 ന് ബൈപാസില്‍ ചക്കരപ്പറമ്പ് ഗീതാഞ്ജലി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 11.45 നാണ് ബസ് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവറാണു മരണപ്പെട്ട അരുണ്‍ സുകുമാര്‍. ഇടിയുടെ ആഘാതത്തില്‍ പിഴുതു പോന്ന മരത്തില്‍ കയറിയാണു ബസ് നിന്നത്. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പോലീസും ഫയര്ഫോഴ്സുമെത്തിയാണു യാത്രക്കാരെ പുറത്തെടുത്തത്. കാബിനില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ സമയമെടുത്താണു പുറത്തെടുത്തത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പാലാരിവട്ടം പോലീസ് കേസെടുത്തു. അരുണിന്റെ ഭാര്യ: ലീന. മൂന്നു വയസും ഒരു വയസുമുള്ള രണ്ടു മക്കളുണ്ട്.