തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
തെക്കൻ കേരളം, തെക്കൻ തമിഴ്നാട് തീരങ്ങൾക്കു ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പും നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്തുനിന്നു കടലിൽ പോകുന്നതു നിരോധിച്ചു.
ശ്രീലങ്കൻ തീരത്തുനിന്ന് 680 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്നു രാവിലെയോടെ അതിതീവ്ര ന്യൂനമർദവും തുടർന്ന് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റുമായി മാറുമെന്നുമാണ് നിഗമനം. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ "ബുറേവി’ എന്ന പേരായിരിക്കും നൽകുക. മാലദ്വീപാണ് ചുഴലിക്കാറ്റിന് പേര് നിർദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാനം കേന്ദ്രസേനയുടെ സഹായം തേടി. നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലുകള്‍ സജ്ജമാക്കാ ൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
തെക്കൻ കേരളം, തെക്കൻ തമിഴ്നാട് തീരങ്ങൾക്കു ചുഴലിക്കാറ്റ് ജാഗ്രതാ മുന്നറിയിപ്പും നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്തുനിന്നു കടലിൽ പോകുന്നതു നിരോധിച്ചു.
ശ്രീലങ്കൻ തീരത്തുനിന്ന് 680 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്നു രാവിലെയോടെ അതിതീവ്ര ന്യൂനമർദവും തുടർന്ന് 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റുമായി മാറുമെന്നുമാണ് നിഗമനം. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ "ബുറേവി’ എന്ന പേരായിരിക്കും നൽകുക. മാലദ്വീപാണ് ചുഴലിക്കാറ്റിന് പേര് നിർദേശിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ സംസ്ഥാനം കേന്ദ്രസേനയുടെ സഹായം തേടി. നേവിയോടും കോസ്റ്റ്ഗാര്‍ഡിനോടും തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ കപ്പലുകള്‍ സജ്ജമാക്കാ ൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.