തിരുവനന്തപുരം : സർക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങൾ ഇന്നലെ ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിനെതിരെ പാർട്ടിക്കുള്ളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുകയാണ്.
മന്ത്രി തോമസ് ഐസക്കും ഒരു വിഭാഗം സിപിഎം നേതാക്കളും വിജിലൻസിന്റെ നടപടിക്കെതിരെ പരസ്യമായി രംഗത്തു വന്നു. വിജിലൻസ് റെയ്ഡിനെ സംബന്ധിച്ചു പാർട്ടി പരിശോധിക്കുമെന്നു സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ വിവാദ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന അവയ്ലബിൾ സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.
മന്ത്രി തോമസ് ഐസക്കും ഒരു വിഭാഗം സിപിഎം നേതാക്കളും വിജിലൻസിന്റെ നടപടിക്കെതിരെ പരസ്യമായി രംഗത്തു വന്നു. വിജിലൻസ് റെയ്ഡിനെ സംബന്ധിച്ചു പാർട്ടി പരിശോധിക്കുമെന്നു സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും വ്യക്തമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ വിവാദ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇന്നലെ ചേർന്ന അവയ്ലബിൾ സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.