തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ ഇനിയും ചിലകാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അതും ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസരി സ്മാരക ട്രസ്റ്റിന്റെ ‘വോട്ടുകാര്യം’ മുഖാമുഖം പരിപാടിയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ട്. സോളാര്‍ കേസില്‍ ആക്ഷേപം വന്നപ്പോള്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിഷമം ഉണ്ടായി. പക്ഷെ, സാധാരണയില്‍ കവിഞ്ഞ ആശങ്കയോ ആകാംക്ഷയോ ഉണ്ടായിരുന്നില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസമായിരുന്നു. അതിനാല്‍ വലിയസമ്മര്ദവും ഇല്ലായിരുന്നു.
സോളാര്‍ കേസിലെ വിവാദസ്ത്രീ തന്റെ പേര് അനാവശ്യമായി കുട്ടിച്ചേര്ത്തതാണെന്ന ശരണ്യ മനോജിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. ഒരു അന്വേഷണം നടത്തിയതിന്റെ ഫലം കണ്ടതാണല്ലോ. അന്വേഷണം വഴി സര്‍ക്കാരിന്റെ കുറേ പണം പോയി എന്നതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് എറണാകുളം അതിഥിമന്ദിരത്തില്‍ തന്നെ സന്ദര്‍ശിച്ച് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്നതൊന്നും പരസ്യമാക്കാന്‍ ആഗ്രഹമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. വിജിലന്‍സിന്റെ ചുമതല തനിക്കുള്ളപ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാരെക്കൂടി വിശ്വാസത്തിലെടുത്തും അവരെ അറിയിച്ചും മാത്രമേ ഇത്തരം നടപടികള്‍ എടുക്കാറുള്ളൂ. അതു തന്റെ പ്രവര്‍ത്തന ശൈലിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി അങ്ങനെ ആകണമെന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരുമെന്ന് പ്രതീക്ഷയുണ്ട്. സോളാര്‍ കേസില്‍ ആക്ഷേപം വന്നപ്പോള്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന വിഷമം ഉണ്ടായി. പക്ഷെ, സാധാരണയില്‍ കവിഞ്ഞ ആശങ്കയോ ആകാംക്ഷയോ ഉണ്ടായിരുന്നില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസമായിരുന്നു. അതിനാല്‍ വലിയസമ്മര്ദവും ഇല്ലായിരുന്നു.
സോളാര്‍ കേസിലെ വിവാദസ്ത്രീ തന്റെ പേര് അനാവശ്യമായി കുട്ടിച്ചേര്ത്തതാണെന്ന ശരണ്യ മനോജിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ല. ഒരു അന്വേഷണം നടത്തിയതിന്റെ ഫലം കണ്ടതാണല്ലോ. അന്വേഷണം വഴി സര്‍ക്കാരിന്റെ കുറേ പണം പോയി എന്നതല്ലാതെ പ്രയോജനം ഒന്നുമുണ്ടായില്ല. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന് എറണാകുളം അതിഥിമന്ദിരത്തില്‍ തന്നെ സന്ദര്‍ശിച്ച് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നില്ല. മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്നതൊന്നും പരസ്യമാക്കാന്‍ ആഗ്രഹമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. വിജിലന്‍സിന്റെ ചുമതല തനിക്കുള്ളപ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാരെക്കൂടി വിശ്വാസത്തിലെടുത്തും അവരെ അറിയിച്ചും മാത്രമേ ഇത്തരം നടപടികള്‍ എടുക്കാറുള്ളൂ. അതു തന്റെ പ്രവര്‍ത്തന ശൈലിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലി അങ്ങനെ ആകണമെന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.