പത്തനംതിട്ട: അടുത്ത പത്തുദിവസത്തിനുള്ളിൽ കെഎസ്എഫ്ഇയുടെ മുഴുവൻ ശാഖകളിലും ആഭ്യന്തര പരിശോധന നടത്തുമെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്. വിജിലൻസ് പരിശോധന നടത്തിയ ശാഖകളിൽ ഇന്നലെ ആഭ്യന്തര അന്വേഷണം നടന്നിരുന്നു. ഇതിൽ യാതൊരു ക്രമക്കേടും കണ്ടെത്തനായില്ല.
വിജിലൻസ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങളെ അംഗീകരിക്കുന്നതായും ചെയർമാൻ പറഞ്ഞു. സർക്കാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. വടകര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലും വിശദമായ പരിശോധന നടത്തും.കെഎസ്എഫ്ഇയിൽ യാതൊരു കാരണവശാലും ബിനാമി പേരിൽ ആർക്കും ചിട്ടിയിൽ ചേരാനാകില്ലെന്ന് ചെയർമാൻ ആവർത്തിച്ചു.
ഉദ്യോഗസ്ഥർക്കെന്നല്ല, ആർക്കും ബിനാമി പേരിൽ ചിട്ടിയിൽ ചേരാനാകില്ല. കെഎസ്എഫ്ഇ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ കെവൈസി പാലിച്ചു ചിട്ടിയിൽ ചേരുന്നതിനു നിയമപരമായി ഒരു തടസവുമില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സാധ്യതയും കഐസ്എഫ്ഇ നൽകുന്നില്ല.
ചിട്ടികളിൽ ആളുകൾ കൊഴിഞ്ഞുപോകുന്പോൾ പുതിയ ആളെ ചേർക്കാൻ നിർദേശമുള്ളതാണ്. പൊള്ളച്ചിട്ടി നടത്താൻ ഒരു ഉദ്യോഗസഥനും അനുമതിയില്ല. ഇത്തരത്തിൽ പൊള്ളച്ചിട്ടി പിടിക്കപ്പെട്ടിട്ടുള്ളപ്പോഴെല്ലാം കർശന നടപടിയെടുത്തിട്ടുണ്ട്. ചെക്ക് മടക്കവും മറ്റും കാരണം ചിട്ടിയിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണങ്ങൾ പലതും ചിട്ടി നടത്തിപ്പിനെ സംബന്ധിച്ച് വ്യക്തമായ അവബോധം ഇല്ലാത്തവർ ഉന്നയിക്കുന്നതാണ്. ആരോപണങ്ങൾക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് താൻ പ്രതികരിക്കില്ലെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.
വിജിലൻസ് പരിശോധന സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണങ്ങളെ അംഗീകരിക്കുന്നതായും ചെയർമാൻ പറഞ്ഞു. സർക്കാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. വടകര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലും വിശദമായ പരിശോധന നടത്തും.കെഎസ്എഫ്ഇയിൽ യാതൊരു കാരണവശാലും ബിനാമി പേരിൽ ആർക്കും ചിട്ടിയിൽ ചേരാനാകില്ലെന്ന് ചെയർമാൻ ആവർത്തിച്ചു.
ഉദ്യോഗസ്ഥർക്കെന്നല്ല, ആർക്കും ബിനാമി പേരിൽ ചിട്ടിയിൽ ചേരാനാകില്ല. കെഎസ്എഫ്ഇ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ കെവൈസി പാലിച്ചു ചിട്ടിയിൽ ചേരുന്നതിനു നിയമപരമായി ഒരു തടസവുമില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു സാധ്യതയും കഐസ്എഫ്ഇ നൽകുന്നില്ല.
ചിട്ടികളിൽ ആളുകൾ കൊഴിഞ്ഞുപോകുന്പോൾ പുതിയ ആളെ ചേർക്കാൻ നിർദേശമുള്ളതാണ്. പൊള്ളച്ചിട്ടി നടത്താൻ ഒരു ഉദ്യോഗസഥനും അനുമതിയില്ല. ഇത്തരത്തിൽ പൊള്ളച്ചിട്ടി പിടിക്കപ്പെട്ടിട്ടുള്ളപ്പോഴെല്ലാം കർശന നടപടിയെടുത്തിട്ടുണ്ട്. ചെക്ക് മടക്കവും മറ്റും കാരണം ചിട്ടിയിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നത് സ്വാഭാവികമാണ്. ഇപ്പോഴത്തെ ആരോപണങ്ങൾ പലതും ചിട്ടി നടത്തിപ്പിനെ സംബന്ധിച്ച് വ്യക്തമായ അവബോധം ഇല്ലാത്തവർ ഉന്നയിക്കുന്നതാണ്. ആരോപണങ്ങൾക്കു പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ച് താൻ പ്രതികരിക്കില്ലെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.