തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി നിർവഹണത്തിൽ കാര്യമായ നേട്ടം കൈവരിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
നവംബർ 29 വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാന പദ്ധതിയുടെ 67.36 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേദിവസം 53.79 ശതമാനമായിരുന്നു പദ്ധതി ചെലവ്. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള പദ്ധതിയുടെ 34.58 ശതമാനം ചെലവഴിച്ചു. കഴിഞ്ഞ വർഷം ഈ സമയത്ത് 31.17 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒഴിച്ചുള്ള ആകെ പദ്ധതിയുടെ 58.86 ശതമാനമാണ് ഇതുവരെ ചെലവഴിക്കാനായത്. ധനസമാഹരണത്തിനു വലിയ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും പദ്ധതി നിർവഹണത്തെ അതു ബാധിക്കാതിരുന്നത് വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
നവംബർ 29 വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാന പദ്ധതിയുടെ 67.36 ശതമാനം ചെലവഴിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേദിവസം 53.79 ശതമാനമായിരുന്നു പദ്ധതി ചെലവ്. തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള പദ്ധതിയുടെ 34.58 ശതമാനം ചെലവഴിച്ചു. കഴിഞ്ഞ വർഷം ഈ സമയത്ത് 31.17 ശതമാനം മാത്രമായിരുന്നു ചെലവഴിച്ചിരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒഴിച്ചുള്ള ആകെ പദ്ധതിയുടെ 58.86 ശതമാനമാണ് ഇതുവരെ ചെലവഴിക്കാനായത്. ധനസമാഹരണത്തിനു വലിയ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നിട്ടും പദ്ധതി നിർവഹണത്തെ അതു ബാധിക്കാതിരുന്നത് വലിയ നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.