തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച തുടങ്ങുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ഇത്തവണത്തെ സുരക്ഷാ ക്രമീകരണത്തിനു കേന്ദ്ര സേനയുടെ സേവനമുണ്ടാകില്ല. പ്രശ്നബാധിതവും അതിപ്രശ്നബാധിതവുമായ ബൂത്തുകളടക്കം സംസ്ഥാന പോലീസിന്റെ നിയന്ത്രണത്തിലാകും.
ഡിസംബർ എട്ട്, 10, 14 തീയതികളിലായി നടത്തുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 25,000 പോലീസുകാരുടെ സേവനം ലഭ്യമാക്കും. പോലീസ് വിന്യാസം സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.
ആദ്യ ഘട്ടത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴോട്ട് 22,000 പോലീസുകാരെ നിയോഗിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ പോലീസുകാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകാം. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 66 ഡിവൈഎസ്പിമാർ, 292 സിഐമാർ, 1338 എസ്ഐമാർ, 15,378 സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെ സുരക്ഷാ ചുമതലയിലുണ്ടാകും. കൂടാതെ 636 ഹോം ഗാർഡുകളെയും സ്റ്റുഡന്റ്സ് പോലീസ് പരിശീലനം പൂർത്തിയാക്കിയവർ ഉൾപ്പെടെ 3718 സ്പെഷൽ പോലീസ് ഓഫീസർമാരും ഡ്യൂട്ടിയിലുണ്ടാകും. ഒാരോ ബൂത്തിലും എത്ര പോലീസ് ഉദ്യോഗസ്ഥർ എന്നതു സംബന്ധിച്ച് വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
ബൂത്തുകളുടെ സുരക്ഷയ്ക്കൊപ്പം സാമൂഹിക അകലം ഉറപ്പാക്കുക, വോട്ടുചെയ്യാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുക, ബൂത്തിനുള്ളിൽ കയറുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും പോലീസിനാണ്.
ബൂത്ത് പരിസരത്തെ ക്രമസമാധാന പാലനവും ഉറപ്പാക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് പോലീസ് സുരക്ഷയൊരുക്കുന്നതിന് മാത്രം 49.58 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഡിസംബർ എട്ട്, 10, 14 തീയതികളിലായി നടത്തുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ 25,000 പോലീസുകാരുടെ സേവനം ലഭ്യമാക്കും. പോലീസ് വിന്യാസം സംബന്ധിച്ച നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്.
ആദ്യ ഘട്ടത്തിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴോട്ട് 22,000 പോലീസുകാരെ നിയോഗിക്കും. രണ്ടും മൂന്നും ഘട്ടങ്ങളിൽ പോലീസുകാരുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകാം. ഉന്നത ഉദ്യോഗസ്ഥരെ കൂടാതെ 66 ഡിവൈഎസ്പിമാർ, 292 സിഐമാർ, 1338 എസ്ഐമാർ, 15,378 സിവിൽ പോലീസ് ഓഫീസർമാർ എന്നിങ്ങനെ സുരക്ഷാ ചുമതലയിലുണ്ടാകും. കൂടാതെ 636 ഹോം ഗാർഡുകളെയും സ്റ്റുഡന്റ്സ് പോലീസ് പരിശീലനം പൂർത്തിയാക്കിയവർ ഉൾപ്പെടെ 3718 സ്പെഷൽ പോലീസ് ഓഫീസർമാരും ഡ്യൂട്ടിയിലുണ്ടാകും. ഒാരോ ബൂത്തിലും എത്ര പോലീസ് ഉദ്യോഗസ്ഥർ എന്നതു സംബന്ധിച്ച് വരുംദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും.
ബൂത്തുകളുടെ സുരക്ഷയ്ക്കൊപ്പം സാമൂഹിക അകലം ഉറപ്പാക്കുക, വോട്ടുചെയ്യാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുക, ബൂത്തിനുള്ളിൽ കയറുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ ചുമതലകളും പോലീസിനാണ്.
ബൂത്ത് പരിസരത്തെ ക്രമസമാധാന പാലനവും ഉറപ്പാക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് പോലീസ് സുരക്ഷയൊരുക്കുന്നതിന് മാത്രം 49.58 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.