കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പ്രതിസന്ധി തീര്‍ക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍എംപിയെ പിണക്കേണ്ടെന്ന വിലയിരുത്തലാണു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനുള്ളത്. ഇതുപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനാണു സാധ്യത. അതേസമയം, ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഇപ്പോഴും സ്ഥാനാര്‍ഥിയെന്ന രീതിയില്‍ പര്യടനം തുടരുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയകുമാര്‍ അറിയിച്ചു.
വടകര മേഖലയിലെ യുഡിഎഫ് നേതൃത്വം ആര്‍എംപിഐക്ക് ഒപ്പം നില്‍ക്കുകയാണ്. യുഡിഎഫും ആര്‍എംപിയും ഉള്‍പ്പെടുന്ന ജനകീയമുന്നണി സ്ഥാനാര്‍ഥി സുഗതന് മാസ്റ്ററും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജയകുമാറും നിലവില്‍ പ്രചാരണം തുടരുകയാണ്.അതേസമയം, കല്ലാമലയിലേതു കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ പ്രതികരിച്ചു. സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ആര്‍എംപിക്കു വോട്ട് ചെയ്യുമെന്നു രമ പറഞ്ഞു.
കോണ്‍ഗ്രസിലെ തര്‍ക്കം അവരാണു പരിഹരിക്കേണ്ടത്. സിപിഎം ജയിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആഗ്രഹിക്കുമെന്നു കരുതുന്നില്ല. ഇക്കാര്യത്തില്‍ ആര്‍എംപിഐക്കു ഒന്നും ചെയ്യാനില്ല. യുഡിഎഫ് രാഷ്ട്രീയവുമായി യോജിച്ചുപോകുന്നതുകൊണ്ടല്ല അവരുമായി സഹകരിക്കുന്നത്. ആര്എംപിഐയുടേതു നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ചവിട്ടിനില്ക്കാനുള്ള മണ്ണിനുവേണ്ടിയാണു പോരാട്ടമെന്നും രമ കൂട്ടിച്ചേര്‍ത്തു.
കല്ലാമല തര്‍ക്കം ഒറ്റപ്പെട്ട സംഭവമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.വടകരയിലെ ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ക്കു പുറമേ ജില്ലാപഞ്ചായത്തിലും ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണി ഒറ്റക്കെട്ടായി മത്സരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കല്ലാമലയിലെ തര്‍ക്കം ജനകീയ മുന്നണിയുടെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇരു പാര്‍ട്ടികളിലെയും പ്രാദേശിക നേതൃത്വം.
വടകര മേഖലയിലെ യുഡിഎഫ് നേതൃത്വം ആര്‍എംപിഐക്ക് ഒപ്പം നില്‍ക്കുകയാണ്. യുഡിഎഫും ആര്‍എംപിയും ഉള്‍പ്പെടുന്ന ജനകീയമുന്നണി സ്ഥാനാര്‍ഥി സുഗതന് മാസ്റ്ററും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ജയകുമാറും നിലവില്‍ പ്രചാരണം തുടരുകയാണ്.അതേസമയം, കല്ലാമലയിലേതു കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ആര്‍എംപിഐ നേതാവ് കെ.കെ. രമ പ്രതികരിച്ചു. സിപിഎം തോല്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇവിടെ ആര്‍എംപിക്കു വോട്ട് ചെയ്യുമെന്നു രമ പറഞ്ഞു.
കോണ്‍ഗ്രസിലെ തര്‍ക്കം അവരാണു പരിഹരിക്കേണ്ടത്. സിപിഎം ജയിക്കണമെന്നു കെപിസിസി പ്രസിഡന്റ് ആഗ്രഹിക്കുമെന്നു കരുതുന്നില്ല. ഇക്കാര്യത്തില്‍ ആര്‍എംപിഐക്കു ഒന്നും ചെയ്യാനില്ല. യുഡിഎഫ് രാഷ്ട്രീയവുമായി യോജിച്ചുപോകുന്നതുകൊണ്ടല്ല അവരുമായി സഹകരിക്കുന്നത്. ആര്എംപിഐയുടേതു നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ചവിട്ടിനില്ക്കാനുള്ള മണ്ണിനുവേണ്ടിയാണു പോരാട്ടമെന്നും രമ കൂട്ടിച്ചേര്‍ത്തു.
കല്ലാമല തര്‍ക്കം ഒറ്റപ്പെട്ട സംഭവമാണെന്നും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങള്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.വടകരയിലെ ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ക്കു പുറമേ ജില്ലാപഞ്ചായത്തിലും ആര്‍എംപി-യുഡിഎഫ് സഖ്യമായ ജനകീയ മുന്നണി ഒറ്റക്കെട്ടായി മത്സരരംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ കല്ലാമലയിലെ തര്‍ക്കം ജനകീയ മുന്നണിയുടെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇരു പാര്‍ട്ടികളിലെയും പ്രാദേശിക നേതൃത്വം.