കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വിളിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കങ്ങള്‍ ആരംഭിച്ചു.
കഴിഞ്ഞ ഏപ്രിലിലെത്തിയ ഷിപ്പ് കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷിനുവേണ്ടി ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥകളില്നിന്ന് ഇഡി മൊഴിയെടുത്തു.
കൊച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു ഡെപ്യൂട്ടേഷനില്‍ മാറിയ ഉദ്യോഗസ്ഥയിൽനിന്നും കസ്റ്റംസ് അപ്രൈസറായ ഉദ്യോഗസ്ഥയില്നിന്നുമാണു മൊഴിയെടുത്തത്. യുഎഇ കോണ്സുലേറ്റിലേക്കെത്തിയതു കുടിവെള്ളക്കുപ്പികളായിരുന്നെന്നും ഇത് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നുവെന്നും കാര്‍ഗോ ക്ലിയറന്‍സ് ഒഴിവാക്കി വിട്ടുനല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആരും വിളിച്ചിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കിയതായാണു സൂചന.
കഴിഞ്ഞ ഏപ്രിലിലെത്തിയ ഷിപ്പ് കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷിനുവേണ്ടി ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥകളില്നിന്ന് ഇഡി മൊഴിയെടുത്തു.
കൊച്ചിയില്‍നിന്നു ഡല്‍ഹിയിലേക്കു ഡെപ്യൂട്ടേഷനില്‍ മാറിയ ഉദ്യോഗസ്ഥയിൽനിന്നും കസ്റ്റംസ് അപ്രൈസറായ ഉദ്യോഗസ്ഥയില്നിന്നുമാണു മൊഴിയെടുത്തത്. യുഎഇ കോണ്സുലേറ്റിലേക്കെത്തിയതു കുടിവെള്ളക്കുപ്പികളായിരുന്നെന്നും ഇത് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നുവെന്നും കാര്‍ഗോ ക്ലിയറന്‍സ് ഒഴിവാക്കി വിട്ടുനല്‍കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ആരും വിളിച്ചിട്ടില്ലെന്നും ഇവര്‍ മൊഴി നല്‍കിയതായാണു സൂചന.