കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ തിങ്കളാഴ്ച വിജിലൻസ് ആശുപത്രിയിലെത്തി ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം വിജിലന്‍സ് കോടതി കസ്റ്റഡി അപേക്ഷ നിരസിക്കുകയും, ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലൻസ് സംഘമെത്തുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷയുമായി പോകാനാണ് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം.
ഇതിനിടെ ചോദ്യംചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
ഏഴു നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകിട്ട് 3 മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.
ഇതേത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സയിലുള്ള ആശുപത്രിയിലേക്ക് വിജിലൻസ് സംഘമെത്തുന്നത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകുന്നതോടെ ഹൈക്കോടതിയിലേക്ക് ജാമ്യാപേക്ഷയുമായി പോകാനാണ് ഇബ്രാഹിംകുഞ്ഞിന്റെ തീരുമാനം.
ഇതിനിടെ ചോദ്യംചെയ്യാന്‍ കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
ഏഴു നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ രാവിലെ 9 മുതല്‍ 12 വരെയും, വൈകിട്ട് 3 മുതല്‍ 5 വരെയുമാണ് ചോദ്യം ചെയ്യാന്‍ അനുമതി.