തിരുവനന്തപുരം: ബിനാമികളെന്നു സംശയിക്കുന്ന വടകരയിലെ വ്യാപാര സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ആശുപത്രി വിട്ടു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്നലെ ഉച്ചകഴിഞ്ഞാണ് ആശുപത്രി വിട്ടത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണു വിവരം.
ആശുപത്രി വിട്ട സി.എം. രവീന്ദ്രനു ഫിസിയോതെറാപ്പിയും വിശ്രമവും നിർദേശിച്ചിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു ചികിത്സ തേടിയത്. ഇന്നലെയായിരുന്നു അദ്ദേഹം കൊച്ചി ഓഫീസിൽ ഹാജാരാകേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിക്കുകയായിരുന്നു. നേരത്തെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വ്യക്തമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഒഴിഞ്ഞു മാറരുതെന്നു നിർദേശിച്ചിരുന്നു. ഇഡിയുടെ മുന്നിൽ സി.എം. രവീന്ദ്രൻ ഹാജരാകാതിരിക്കുന്നതു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായി പാർട്ടി അഭിപ്രായപ്പെട്ടിരുന്നു.
ആശുപത്രി വിട്ട സി.എം. രവീന്ദ്രനു ഫിസിയോതെറാപ്പിയും വിശ്രമവും നിർദേശിച്ചിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് അടക്കമുള്ള പ്രശ്നങ്ങളെത്തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിനു പിന്നാലെയായിരുന്നു ചികിത്സ തേടിയത്. ഇന്നലെയായിരുന്നു അദ്ദേഹം കൊച്ചി ഓഫീസിൽ ഹാജാരാകേണ്ടിയിരുന്നത്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇഡിയെ അറിയിക്കുകയായിരുന്നു. നേരത്തെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വ്യക്തമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഒഴിഞ്ഞു മാറരുതെന്നു നിർദേശിച്ചിരുന്നു. ഇഡിയുടെ മുന്നിൽ സി.എം. രവീന്ദ്രൻ ഹാജരാകാതിരിക്കുന്നതു തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായി പാർട്ടി അഭിപ്രായപ്പെട്ടിരുന്നു.