തിരുവനന്തപുരം: ഏറെനാളത്തെ ആശയക്കുഴപ്പത്തിനൊടുവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഉയർന്ന ബാർ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടി .
എന്നാൽ, മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ.ബാബുവിനും എതിരേ ഉയർന്ന ആരോപണത്തിലെ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടാനുമാണു തീരുമാനം. ഇതു സംബന്ധിച്ചു സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ബാറുടമ ബിജു രമേശ് ഉന്നയിച്ച ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നു.
ഈ സമയത്ത് രമേശ് ചെന്നിത്തല നിയമസഭാംഗമായിരുന്ന സാഹചര്യത്തിൽ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണു സർക്കാരിന് ഇന്നലെ ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അനുമതി തേടേണ്ടതില്ലെന്നും എംഎൽഎയെന്ന നിലയിൽ സ്പീക്കറുടെ അനുമതി തേടിയാൽ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ഇന്നലെ വൈകുന്നേരം പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണാനുമതി ഫയൽ സ്പീക്കറുടെ അനുമതിക്കായി കൈമാറി.
എന്നാൽ, മുൻമന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർ കൈക്കൂലി വാങ്ങിയെന്ന പരാതി ഗവർണർക്കു വിടണമെന്നാണു നിയമോപദേശം. പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണത്തിന് ആദ്യം ഗവർണറുടെ അനുമതി തേടാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, നേരത്തെ അന്വേഷിച്ചു തള്ളിയ ഫയലായതിനാൽ വീണ്ടും അനുമതി നൽകരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ഗവർണർക്കു കത്തു നൽകി. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ ഗവർണർ അനുമതി നൽകുകയുള്ളുവെന്നും പറയപ്പെട്ടിരുന്നു. ഇതാണ്, സർക്കാരിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേത്തുടർന്ന് ഫയൽ പത്തു ദിവസത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കെട്ടിക്കിടന്നു.
എന്നാൽ, മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ.ബാബുവിനും എതിരേ ഉയർന്ന ആരോപണത്തിലെ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടാനുമാണു തീരുമാനം. ഇതു സംബന്ധിച്ചു സർക്കാരിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ബാറുടമ ബിജു രമേശ് ഉന്നയിച്ച ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നു.
ഈ സമയത്ത് രമേശ് ചെന്നിത്തല നിയമസഭാംഗമായിരുന്ന സാഹചര്യത്തിൽ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണു സർക്കാരിന് ഇന്നലെ ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ അനുമതി തേടേണ്ടതില്ലെന്നും എംഎൽഎയെന്ന നിലയിൽ സ്പീക്കറുടെ അനുമതി തേടിയാൽ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ ഇന്നലെ വൈകുന്നേരം പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണാനുമതി ഫയൽ സ്പീക്കറുടെ അനുമതിക്കായി കൈമാറി.
എന്നാൽ, മുൻമന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർ കൈക്കൂലി വാങ്ങിയെന്ന പരാതി ഗവർണർക്കു വിടണമെന്നാണു നിയമോപദേശം. പ്രതിപക്ഷ നേതാവിനെതിരേയുള്ള അന്വേഷണത്തിന് ആദ്യം ഗവർണറുടെ അനുമതി തേടാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ, നേരത്തെ അന്വേഷിച്ചു തള്ളിയ ഫയലായതിനാൽ വീണ്ടും അനുമതി നൽകരുതെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് ഗവർണർക്കു കത്തു നൽകി. ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ ഗവർണർ അനുമതി നൽകുകയുള്ളുവെന്നും പറയപ്പെട്ടിരുന്നു. ഇതാണ്, സർക്കാരിനെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേത്തുടർന്ന് ഫയൽ പത്തു ദിവസത്തോളം മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ കെട്ടിക്കിടന്നു.