തിരുവനന്തപുരം: നിവാർ ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുംമുൻപേ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.48 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഡിസംബർ ഒന്നോടെ തീവ്രന്യൂനമർദമായി മാറി തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത യാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം തുലാവർഷത്തിൽ കേരളത്തിൽ 30 ശതമാനം മഴക്കുറവാണുള്ളത്. മലപ്പുറം ജില്ലയിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്. കാസർഗോഡ് ജില്ലയിൽ മാത്രമാണ് ഇക്കാലയളവിൽ ശരാശരിക്കു മുകളിൽ മഴ ലഭിച്ചത്.
ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ അടുത്ത യാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം തുലാവർഷത്തിൽ കേരളത്തിൽ 30 ശതമാനം മഴക്കുറവാണുള്ളത്. മലപ്പുറം ജില്ലയിലാണ് മഴക്കുറവ് രൂക്ഷമായി തുടരുന്നത്. കാസർഗോഡ് ജില്ലയിൽ മാത്രമാണ് ഇക്കാലയളവിൽ ശരാശരിക്കു മുകളിൽ മഴ ലഭിച്ചത്.