തലശേരി: പാലത്തായിൽ വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസിൽ പുതിയ അന്വേഷണസംഘം ശാസ്ത്രീയ തെളിവെടുപ്പ് ആരംഭിച്ചു.
പീഡനം നടന്നെന്നു പറയുന്ന വിദ്യാലയത്തിൽ സയന്റിഫിക് സംഘം തെളിവെടുപ്പുതുടങ്ങി. സയന്റിഫിക് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, ക്ലിനിക്കൽ സൈക്കാളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധ സംഘമാണ് സ്കൂളിലും പരിസരപ്രദേശങ്ങളിലും ശാസ്ത്രീയമായ തെളിവെടുപ്പ് ആരംഭിച്ചത്. പഴയ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ശരിയല്ലെന്ന നിഗമനത്തിലാണ് പുതിയ സംഘം.
പീഡനം നടന്ന ശുചിമുറിയിലേക്ക് തൊട്ടടുത്ത ക്ലാസ് മുറിയിൽനിന്നു നോട്ടമെത്തുമെന്നും ശുചിമുറിയിൽ പീഡനം നടന്നാൽ അത് എല്ലാവരും കാണുമെന്നുമുള്ള മുൻ അന്വേഷണസംഘങ്ങളുടെ നിഗമനങ്ങളിൽ ദുരൂഹതയുള്ളതായാണ് എഡിജിപി ജയരാജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന്റെ പ്രാഥമികവിലയിരുത്തൽ.
പീഡനം നടന്ന സ്ഥലം പ്രത്യേക ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ കാണൂവെന്നാണ് പരിശോധന നടത്തിയ പുതിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ. ഈ കേസിന്റെ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥർ ഏറ്റവും നിർണായകമായി പറഞ്ഞിരുന്ന സംഭവസ്ഥലം സംബന്ധിച്ച വിലയിരുത്തലാണ് പുതിയ അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലൂടെ തിരുത്തപ്പെടുന്നത്. ഇത് കേസിൽ ഏറെ നിർണായകമായി മാറും.
കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിതനീക്കം നടന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.
പീഡനം നടന്നെന്നു പറയുന്ന വിദ്യാലയത്തിൽ സയന്റിഫിക് സംഘം തെളിവെടുപ്പുതുടങ്ങി. സയന്റിഫിക് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ, ക്ലിനിക്കൽ സൈക്കാളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധ സംഘമാണ് സ്കൂളിലും പരിസരപ്രദേശങ്ങളിലും ശാസ്ത്രീയമായ തെളിവെടുപ്പ് ആരംഭിച്ചത്. പഴയ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ ശരിയല്ലെന്ന നിഗമനത്തിലാണ് പുതിയ സംഘം.
പീഡനം നടന്ന ശുചിമുറിയിലേക്ക് തൊട്ടടുത്ത ക്ലാസ് മുറിയിൽനിന്നു നോട്ടമെത്തുമെന്നും ശുചിമുറിയിൽ പീഡനം നടന്നാൽ അത് എല്ലാവരും കാണുമെന്നുമുള്ള മുൻ അന്വേഷണസംഘങ്ങളുടെ നിഗമനങ്ങളിൽ ദുരൂഹതയുള്ളതായാണ് എഡിജിപി ജയരാജന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന്റെ പ്രാഥമികവിലയിരുത്തൽ.
പീഡനം നടന്ന സ്ഥലം പ്രത്യേക ശ്രദ്ധയോടെ നോക്കിയാൽ മാത്രമേ കാണൂവെന്നാണ് പരിശോധന നടത്തിയ പുതിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ. ഈ കേസിന്റെ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥർ ഏറ്റവും നിർണായകമായി പറഞ്ഞിരുന്ന സംഭവസ്ഥലം സംബന്ധിച്ച വിലയിരുത്തലാണ് പുതിയ അന്വേഷണസംഘം നടത്തിയ തെളിവെടുപ്പിലൂടെ തിരുത്തപ്പെടുന്നത്. ഇത് കേസിൽ ഏറെ നിർണായകമായി മാറും.
കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ആസൂത്രിതനീക്കം നടന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു.