തിരുവനന്തപുരം: വി.ഡി സതീശൻ എംഎൽഎയ്ക്കെതിരേയുള്ള വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാർ, സ്പീക്കറുടെ അനുമതി തേടി. പറവൂർ നിയോജക മണ്ഡലത്തിലെ പ്രളയ പുനരധിവാസ പദ്ധതിയായ പുനർജനിക്കായി അനുമതിയില്ലാതെ വിദേശ സഹായം തേടിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയത്. സ്പീക്കർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഗുജറാത്തിലുള്ള സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ 30 നു മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
വി.ഡി. സതീശന്റെ പുനർജനി പദ്ധതിക്കായി രഹസ്യാന്വേഷണത്തിനു ശേഷം പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സർക്കാരിനോട് അനുമതി തേടിയിരുന്നു. നിയമസഭാ സാമാജികനായതിനാൽ അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഇക്കാര്യം സ്പീക്കറുടെ പരിഗണനയ്ക്കായി അയച്ചത്. മുൻ എംഎൽഎ പി.രാജു, കാതുകൂടം ആക്ഷൻ കൗണ്‍സിൽ എന്നിവരുടെ പരാതിയിലാണ് വിജിലൻസ് രഹസ്യാന്വേഷണം നടത്തിയത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിനുള്ള അനുമതിക്കായി വിജിലൻസ് ഡയറക്ടർ സർക്കാരിന് ഫയൽ സമർപ്പിക്കുകയായിരുന്നു.
ലണ്ടനിലെ ബർമിങ്ഹാമിൽ നടന്ന യോഗത്തിൽ വച്ച് എല്ലാവരും 500 പൗണ്ട് (ഏകദേശം 49,300 രൂപ) വീതം സഹായ ധനം നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സഹായ അഭ്യർഥനയെന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. തുടർന്നാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്.
വി.ഡി. സതീശന്റെ പുനർജനി പദ്ധതിക്കായി രഹസ്യാന്വേഷണത്തിനു ശേഷം പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ സർക്കാരിനോട് അനുമതി തേടിയിരുന്നു. നിയമസഭാ സാമാജികനായതിനാൽ അന്വേഷണം നടത്താൻ സ്പീക്കറുടെ അനുമതി തേടേണ്ടതുണ്ട്. അതിനാലാണ് ഇക്കാര്യം സ്പീക്കറുടെ പരിഗണനയ്ക്കായി അയച്ചത്. മുൻ എംഎൽഎ പി.രാജു, കാതുകൂടം ആക്ഷൻ കൗണ്‍സിൽ എന്നിവരുടെ പരാതിയിലാണ് വിജിലൻസ് രഹസ്യാന്വേഷണം നടത്തിയത്. തുടർന്ന് പ്രാഥമിക അന്വേഷണത്തിനുള്ള അനുമതിക്കായി വിജിലൻസ് ഡയറക്ടർ സർക്കാരിന് ഫയൽ സമർപ്പിക്കുകയായിരുന്നു.
ലണ്ടനിലെ ബർമിങ്ഹാമിൽ നടന്ന യോഗത്തിൽ വച്ച് എല്ലാവരും 500 പൗണ്ട് (ഏകദേശം 49,300 രൂപ) വീതം സഹായ ധനം നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടുവെന്നായിരുന്നു പരാതി. വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് സഹായ അഭ്യർഥനയെന്നതും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. തുടർന്നാണ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടിയത്.