പത്തനംതിട്ട: സ്പ്രിംഗ്ളർ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച് ആരോപണങ്ങൾ പൂർണമായും ശരിവയ്ക്കുന്ന തരത്തിൽ ലഭിച്ച അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മൂടിവയ്ക്കാനാണ് വീണ്ടും അന്വേഷണകമ്മിറ്റി രൂപീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി എം.മാധവൻ നന്പ്യാരും കേന്ദ്ര സർക്കാരിന്റെ മുൻ സൈബർ സെക്യൂരിറ്റി കോ ഓഡിനേറ്ററുമായ ഡോ.ഗുൽഷൻ റായിയും അടങ്ങുന്ന കമ്മിറ്റി സ്പ്രിംഗ്ളർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കുകയും ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്നു വരും. ഇത് ഒഴിവാക്കാനാണ് രണ്ടാമത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രമേശ് പറഞ്ഞു. അഴിമിതി ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ കേസിൽകുടുക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി-രമേശ് കുറ്റപ്പെടുത്തി.
റിപ്പോർട്ട് അംഗീകരിക്കുകയാണെങ്കിൽ മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്നു വരും. ഇത് ഒഴിവാക്കാനാണ് രണ്ടാമത് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രമേശ് പറഞ്ഞു. അഴിമിതി ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കളെ കേസിൽകുടുക്കുകയെന്നതാണ് ഇപ്പോഴത്തെ രീതി-രമേശ് കുറ്റപ്പെടുത്തി.