തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് അനുമതി തേടി ഗവർണറെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഫയൽ ഇതുവരെ ഗവർണറുടെ പരിഗണനയ്ക്കെത്തിയില്ല. ബാറുടമ ബിജു രമേശ് പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഗവർണറുടെ പരിഗണനയ്ക്കു വിടാൻ കഴിഞ്ഞയാഴ്ചയായിരുന്നു സർക്കാർ തീരുമാനിച്ചത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയലിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഗവർണർക്കു കത്തു നൽകിയിരുന്നു. ബിജു രമേശിന്റെ ആരോപണത്തിൽ രണ്ടു തവണ വിജിലൻസ് അന്വേഷണം നടത്തി, തനിക്കു പങ്കില്ലെന്നു വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ച കേസാണെന്നു രമേശ് വ്യക്തമാക്കിയിരുന്നു.
നിയമപരമായ ഈ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനു കാലതാമസമുണ്ടായതെന്നാണു സർക്കാർ നൽകുന്ന വിശദീകരണം. വൈകാതെതന്നെ ഇതു രാജ്ഭവനിലേക്ക് അയയ്ക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇത്തരം ആരോപണങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ നിയമോപദേശം തേടുന്നത് അടക്കമുള്ള നടപടികൾ ഗവർണർ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും ഗവർണർ ആരോപിച്ചിരുന്നു. ആരോപണം ഉയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമാണോ എന്ന നിയമവശവും രാജ്ഭവൻ പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, 2015 മാർച്ച് 30ന് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ബിജു രമേശ് 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രമേശും ഭാര്യയും വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പേരു പറയാതിരുന്നതെന്നാണു ബിജു രമേശ് ആരോപിച്ചത്.
ഇതിനെതിരേ പ്രതിപക്ഷ നേതാവ് നിയമനടപടി ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. രഹസ്യ മൊഴിയിൽ പേരില്ലാത്ത സാഹചര്യത്തിൽ രമേശിനെതിരെ അന്വേഷണം നടന്നിട്ടില്ലെന്നാണു ബിജു രമേശ് പറയുന്നത്.
അതേസമയം, മൊഴിയുടെ ഭാഗമായി സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ സിഡിആറിൽ രമേശ് ചെന്നിത്തലയുടെ പേരുണ്ടായിരുന്നുവെന്നും അക്കാര്യം അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്നത്തെ പ്രോസിക്യൂഷൻസ് അഡീഷണൽ ഡയറക്ടറായ ജി. ശശീന്ദ്രനും പറയുന്നു.
ഇത്തരം നിയമക്കുരുക്കിൽ ആരോപണം പെട്ടതോടെയാണു സർക്കാർ ഇക്കാര്യത്തിൽ നിയമവശം പരിശോധിക്കുന്നത്. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമായതിനാലാണ് ഈ നീക്കം.
രമേശ് ചെന്നിത്തലയ്ക്കൊപ്പം വി.എസ്. ശിവകുമാർ എംഎൽഎ, മുൻമന്ത്രി കെ.ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
ശിവകുമാറിനും കെ. ബാബുവിനും എതിരെയും ഗവർണറെ സമീപിച്ചേക്കും
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ടു ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ച മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ യുള്ള വിജിലൻസ് പ്രാഥമിക പരിശോധനയുടെ അനുമതി തേടിയുള്ള ഫയലും ഗവർണറുടെ പരിഗണനയ്ക്കു വിടാൻ സർക്കാർ ആലോചന. നേരത്തേ ഇവർ ഇരുവർക്കുമെതിരേയുള്ള പ്രാഥമികാന്വേഷണത്തിനു സ്പീക്കറുടെ അനുമതിക്കായി വിടാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, ആരോപണം ഉയർന്ന സമയത്ത് ഇരുവരും മന്ത്രിമാരായിരുന്നതിനാലാണ് ഗവർണറുടെ പരിഗണനയ്ക്കു വിടുന്നത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയലിൽ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തല ഗവർണർക്കു കത്തു നൽകിയിരുന്നു. ബിജു രമേശിന്റെ ആരോപണത്തിൽ രണ്ടു തവണ വിജിലൻസ് അന്വേഷണം നടത്തി, തനിക്കു പങ്കില്ലെന്നു വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ച കേസാണെന്നു രമേശ് വ്യക്തമാക്കിയിരുന്നു.
നിയമപരമായ ഈ ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനു കാലതാമസമുണ്ടായതെന്നാണു സർക്കാർ നൽകുന്ന വിശദീകരണം. വൈകാതെതന്നെ ഇതു രാജ്ഭവനിലേക്ക് അയയ്ക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.
അതേസമയം, ഇത്തരം ആരോപണങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ നിയമോപദേശം തേടുന്നത് അടക്കമുള്ള നടപടികൾ ഗവർണർ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളും ഗവർണർ ആരോപിച്ചിരുന്നു. ആരോപണം ഉയർന്ന സമയത്ത് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമാണോ എന്ന നിയമവശവും രാജ്ഭവൻ പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, 2015 മാർച്ച് 30ന് തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ബിജു രമേശ് 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. രമേശും ഭാര്യയും വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പേരു പറയാതിരുന്നതെന്നാണു ബിജു രമേശ് ആരോപിച്ചത്.
ഇതിനെതിരേ പ്രതിപക്ഷ നേതാവ് നിയമനടപടി ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. രഹസ്യ മൊഴിയിൽ പേരില്ലാത്ത സാഹചര്യത്തിൽ രമേശിനെതിരെ അന്വേഷണം നടന്നിട്ടില്ലെന്നാണു ബിജു രമേശ് പറയുന്നത്.
അതേസമയം, മൊഴിയുടെ ഭാഗമായി സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ സിഡിആറിൽ രമേശ് ചെന്നിത്തലയുടെ പേരുണ്ടായിരുന്നുവെന്നും അക്കാര്യം അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്നത്തെ പ്രോസിക്യൂഷൻസ് അഡീഷണൽ ഡയറക്ടറായ ജി. ശശീന്ദ്രനും പറയുന്നു.
ഇത്തരം നിയമക്കുരുക്കിൽ ആരോപണം പെട്ടതോടെയാണു സർക്കാർ ഇക്കാര്യത്തിൽ നിയമവശം പരിശോധിക്കുന്നത്. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമായതിനാലാണ് ഈ നീക്കം.
രമേശ് ചെന്നിത്തലയ്ക്കൊപ്പം വി.എസ്. ശിവകുമാർ എംഎൽഎ, മുൻമന്ത്രി കെ.ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.
ശിവകുമാറിനും കെ. ബാബുവിനും എതിരെയും ഗവർണറെ സമീപിച്ചേക്കും
തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ടു ബാറുടമ ബിജു രമേശ് ആരോപണം ഉന്നയിച്ച മുൻ മന്ത്രിമാരായ വി.എസ്. ശിവകുമാർ, കെ. ബാബു എന്നിവർക്കെതിരെ യുള്ള വിജിലൻസ് പ്രാഥമിക പരിശോധനയുടെ അനുമതി തേടിയുള്ള ഫയലും ഗവർണറുടെ പരിഗണനയ്ക്കു വിടാൻ സർക്കാർ ആലോചന. നേരത്തേ ഇവർ ഇരുവർക്കുമെതിരേയുള്ള പ്രാഥമികാന്വേഷണത്തിനു സ്പീക്കറുടെ അനുമതിക്കായി വിടാനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ, ആരോപണം ഉയർന്ന സമയത്ത് ഇരുവരും മന്ത്രിമാരായിരുന്നതിനാലാണ് ഗവർണറുടെ പരിഗണനയ്ക്കു വിടുന്നത്.