കൊച്ചി : വിവാദ പോലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കാനായി സമയം അനുവദിച്ച് ചീഫ് ജസ്റ്റീസ് എസ്.മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാന്‍ മാറ്റി.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനെന്ന പേരില്‍ കേരള പോലീസ് ആക്ടിലെ 118എ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എ.എ. അസീസ്, എന്‍. കെ. പ്രേമചന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻഎന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അഭിപ്രായസ്വാതന്ത്ര്യം ഉള്‍പ്പെടെ ലംഘിക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സെന്നും ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥകളാണ് ഇതിലുള്പ്പെടുത്തിയതെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്നും ഇതിന്റെയടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും അഡീഷണല്‍ എജി അറിയിച്ചിരുന്നു.
സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനെന്ന പേരില്‍ കേരള പോലീസ് ആക്ടിലെ 118എ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ആര്‍എസ്പി നേതാക്കളായ ഷിബു ബേബി ജോണ്‍, എ.എ. അസീസ്, എന്‍. കെ. പ്രേമചന്ദ്രന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻഎന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അഭിപ്രായസ്വാതന്ത്ര്യം ഉള്‍പ്പെടെ ലംഘിക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സെന്നും ശ്രേയ സിംഗാള്‍ കേസില്‍ സുപ്രീം കോടതി റദ്ദാക്കിയ വ്യവസ്ഥകളാണ് ഇതിലുള്പ്പെടുത്തിയതെന്നും ആരോപിച്ചായിരുന്നു ഹര്‍ജി. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണനയ്ക്കു വന്നപ്പോള്‍ തന്നെ ഓര്‍ഡിനന്‍സ് പിന്‍വലിക്കുമെന്നും ഇതിന്റെയടിസ്ഥാനത്തില്‍ കേസെടുക്കില്ലെന്നും അഡീഷണല്‍ എജി അറിയിച്ചിരുന്നു.