കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ സേനാവിഭാഗങ്ങളെ ജില്ലകളിൽ വിന്യസിക്കും. ഡിഐജി, എസ്പി എന്നിവരുടെ മേൽനോട്ടത്തിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനു പുറമേ അതത് സ്റ്റേഷൻ പരിധിയിലും സ്ട്രൈക്കിംഗ് ഫോഴ്സുണ്ടാകും. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ബൂത്തുകളിൽ തണ്ടർ ബോൾട്ടിനെയും പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സായുധസേനകളെയും വിന്യസിക്കും. താഴെപ്പറയുന്ന രീതിയിലാണ് പോലീസ് സേനകളെ വിന്യസിച്ചിരിക്കുന്നത്.
ഗ്രൂപ്പ് പട്രോൾ: അഞ്ച് ബൂത്തുകൾ കേന്ദ്രീകരിച്ച് ഒരു എസ്ഐയുടെ നേതൃത്വത്തിൽ നാല് പോലീസുകാർ അടങ്ങുന്ന സംഘം.
ലോ ആൻഡ് ഓർഡർ പട്രോൾ: എസ്ഐയുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന പോലീസാണ് സംഘത്തിലുള്ളത്. സ്റ്റേഷൻപരിധി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇത്തരം രണ്ടോ മൂന്നോ ടീമുകൾ ഒരു സ്റ്റേഷൻ പരിധിയിലുണ്ടാകും. പ്രശ്നബാധിത ബൂത്തുകൾ കൂടുതലുള്ള പോലീസ് സ്റ്റേഷൻ പരിധികളിൽ ടീമുകളുടെ എണ്ണം കൂടും.
സ്ട്രൈക്കിംഗ് ഫോഴ്സ്: എസ്ഐയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് സ്ട്രൈക്കിംഗ് ഫോഴ്സിലുള്ളത്. ബൂത്തുകളിൽ പ്രശ്നങ്ങളുണ്ടായാൽ ലോ ആൻഡ് ഓർഡർ പട്രോൾ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം ഇവരുടെ നേതൃത്വത്തിലായിരിക്കും ബൂത്തുകളിലും പ്രദേശങ്ങളിലും എത്തുക.
എസ്പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായാൽ എസ്പിയുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന ദ്രുതകർമ സേനയുണ്ടാകും. ഒരു ബസിലും രണ്ട് ജീപ്പുകളിലുമായിട്ടാണ് സായുധസേന എസ്പിയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നത്.
ഡിഐജി സ്ട്രൈക്കിംഗ് ഫോഴ്സ്: ഡിഐജിയുടെ നേതൃത്വത്തിൽ 33 പേരടങ്ങുന്ന സായുധസേനയുണ്ടാകും.ടൈം പട്രോളിംഗ് സംഘം: വൈകുന്നേരം നാലുമുതൽ പുലർച്ചെ രണ്ടുവരെയാണ് ഇവരുടെ ഡ്യൂട്ടി. ഓരോ സ്റ്റേഷൻ പരിധികളിലും ബൈക്കുകളിലാണ് രണ്ടംഗ സായുധസംഘം സഞ്ചരിക്കുന്നത്.
റെനീഷ് മാത്യു
ഗ്രൂപ്പ് പട്രോൾ: അഞ്ച് ബൂത്തുകൾ കേന്ദ്രീകരിച്ച് ഒരു എസ്ഐയുടെ നേതൃത്വത്തിൽ നാല് പോലീസുകാർ അടങ്ങുന്ന സംഘം.
ലോ ആൻഡ് ഓർഡർ പട്രോൾ: എസ്ഐയുടെ നേതൃത്വത്തിൽ നാലുപേരടങ്ങുന്ന പോലീസാണ് സംഘത്തിലുള്ളത്. സ്റ്റേഷൻപരിധി കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇത്തരം രണ്ടോ മൂന്നോ ടീമുകൾ ഒരു സ്റ്റേഷൻ പരിധിയിലുണ്ടാകും. പ്രശ്നബാധിത ബൂത്തുകൾ കൂടുതലുള്ള പോലീസ് സ്റ്റേഷൻ പരിധികളിൽ ടീമുകളുടെ എണ്ണം കൂടും.
സ്ട്രൈക്കിംഗ് ഫോഴ്സ്: എസ്ഐയുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് സ്ട്രൈക്കിംഗ് ഫോഴ്സിലുള്ളത്. ബൂത്തുകളിൽ പ്രശ്നങ്ങളുണ്ടായാൽ ലോ ആൻഡ് ഓർഡർ പട്രോൾ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരം ഇവരുടെ നേതൃത്വത്തിലായിരിക്കും ബൂത്തുകളിലും പ്രദേശങ്ങളിലും എത്തുക.
എസ്പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായാൽ എസ്പിയുടെ നേതൃത്വത്തിൽ 30 പേരടങ്ങുന്ന ദ്രുതകർമ സേനയുണ്ടാകും. ഒരു ബസിലും രണ്ട് ജീപ്പുകളിലുമായിട്ടാണ് സായുധസേന എസ്പിയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നത്.
ഡിഐജി സ്ട്രൈക്കിംഗ് ഫോഴ്സ്: ഡിഐജിയുടെ നേതൃത്വത്തിൽ 33 പേരടങ്ങുന്ന സായുധസേനയുണ്ടാകും.ടൈം പട്രോളിംഗ് സംഘം: വൈകുന്നേരം നാലുമുതൽ പുലർച്ചെ രണ്ടുവരെയാണ് ഇവരുടെ ഡ്യൂട്ടി. ഓരോ സ്റ്റേഷൻ പരിധികളിലും ബൈക്കുകളിലാണ് രണ്ടംഗ സായുധസംഘം സഞ്ചരിക്കുന്നത്.
റെനീഷ് മാത്യു