തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനത്തെ സംവരണക്രമം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകി. സിംഗിൾ ബഞ്ച് വിധിക്കെതിരേ ഡിവിഷൻ ബഞ്ചിലാണ് അപ്പീൽ നൽകിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാർ അപ്പീലിനെ പിന്തുണയ്ക്കും. തദ്ദേശസ്ഥാപനങ്ങളിൽ തുടർച്ചയായി മൂന്നു തവണ സംവരണം വേണ്ടെന്നും കഴിഞ്ഞ രണ്ടുവട്ടവും സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താനുമായിരുന്നു സിംഗിൾ ബഞ്ച് വിധി.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ സിംഗിൾ ബഞ്ച് വിധി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു സർക്കാർ വ്യക്തമാക്കി. സംവരണ ക്രമത്തിൽ ഇനി ഒരു മാറ്റംവരുത്തുന്നതു നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പ്രതിസന്ധിയിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിക്കും. 941 ഗ്രാമപഞ്ചാത്തുകളിൽ 55 ശതമാനമാണ് ഇപ്പോൾ അധ്യക്ഷപദവികളിൽ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാൽ അധ്യക്ഷപദവിയിലെ സംവരണം അൻപതു ശതമാനത്തിൽ താഴെയാകും. നൂറു പഞ്ചായത്തുകളിലെങ്കിലും മാറ്റങ്ങൾ വരും. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
"ഇലക്ഷൻ ഡ്യൂട്ടി’ സ്ലിപ് പതിപ്പിക്കണം
പണിമുടക്ക് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ "ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ് സ്ലിപ്പ് പതിപ്പിക്കേണ്ടതാണ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനാൽ സിംഗിൾ ബഞ്ച് വിധി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു സർക്കാർ വ്യക്തമാക്കി. സംവരണ ക്രമത്തിൽ ഇനി ഒരു മാറ്റംവരുത്തുന്നതു നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പ്രതിസന്ധിയിലാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിക്കും. 941 ഗ്രാമപഞ്ചാത്തുകളിൽ 55 ശതമാനമാണ് ഇപ്പോൾ അധ്യക്ഷപദവികളിൽ സംവരണം. കോടതി ഉത്തരവ് നടപ്പാക്കിയാൽ അധ്യക്ഷപദവിയിലെ സംവരണം അൻപതു ശതമാനത്തിൽ താഴെയാകും. നൂറു പഞ്ചായത്തുകളിലെങ്കിലും മാറ്റങ്ങൾ വരും. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.
"ഇലക്ഷൻ ഡ്യൂട്ടി’ സ്ലിപ് പതിപ്പിക്കണം
പണിമുടക്ക് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ "ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ് സ്ലിപ്പ് പതിപ്പിക്കേണ്ടതാണ്.