ആലുവ/ആവോലി: എറണാകുളം റൂറൽ ജില്ലയിൽ രണ്ടിടങ്ങളിൽനിന്നായി 140 കിലോ കഞ്ചാവ് പിടികൂടി. 105 കിലോഗ്രാം കഞ്ചാവ് അങ്കമാലിയിൽനിന്നും 35 കിലോഗ്രാം കഞ്ചാവ് വാഴക്കുളം ആവോലിയിലെ വാടകവീട്ടിൽനിന്നുമാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു തൊടുപുഴ കാരിക്കോട് ഇടവെട്ടി മറ്റത്തിൽ അൻസൽ (34), പെരുമ്പള്ളിച്ചിറ ചെളിക്കണ്ടത്തിൽ നിസാർ (37), വെള്ളത്തൂവൽ അരീക്കൽ ചന്തു (22) എന്നിവരെ പിടികൂടി.
അങ്കമാലിയിൽ രണ്ടു കാറുകളിലായി 50 പായ്ക്കറ്റിൽ കഞ്ചാവ് കടത്തുന്ന മൂന്നംഗ സംഘത്തെ പിന്തുടർന്ന് സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. മൊത്ത വിതരണക്കാരായ ഇവർ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ആവോലി കൂട്ടുങ്കൽകുടിയിലെ വാടകവീട്ടിലെ അലമാരയിൽനിന്നു 17 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്.
തൊടുപുഴ കുമ്പംകല്ല് സ്വദേശിയാണ് വീട് വാടകയ്ക്കെടുത്തിരിക്കുന്നത്. വീടിനോടു ചേർന്ന അനുബന്ധ കെട്ടിടത്തിൽ മറ്റൊരു കൂട്ടരും വാടകയ്ക്കുണ്ട്. കൂടുതൽ പേർ ഇതിന്റെ പിന്നിലുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽനിന്നു 45 എൽഎസ്ഡി സ്റ്റാമ്പുകളുമായി വിദ്യാർഥിയടക്കം മൂന്നു യുവാക്കളെ പിടികൂടിയിരുന്നു.
അങ്കമാലിയിൽ രണ്ടു കാറുകളിലായി 50 പായ്ക്കറ്റിൽ കഞ്ചാവ് കടത്തുന്ന മൂന്നംഗ സംഘത്തെ പിന്തുടർന്ന് സാഹസികമായി പോലീസ് പിടികൂടുകയായിരുന്നു. മൊത്ത വിതരണക്കാരായ ഇവർ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ആവോലി കൂട്ടുങ്കൽകുടിയിലെ വാടകവീട്ടിലെ അലമാരയിൽനിന്നു 17 പായ്ക്കറ്റ് കഞ്ചാവ് കണ്ടെടുത്തത്.
തൊടുപുഴ കുമ്പംകല്ല് സ്വദേശിയാണ് വീട് വാടകയ്ക്കെടുത്തിരിക്കുന്നത്. വീടിനോടു ചേർന്ന അനുബന്ധ കെട്ടിടത്തിൽ മറ്റൊരു കൂട്ടരും വാടകയ്ക്കുണ്ട്. കൂടുതൽ പേർ ഇതിന്റെ പിന്നിലുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു.
കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽനിന്നു 45 എൽഎസ്ഡി സ്റ്റാമ്പുകളുമായി വിദ്യാർഥിയടക്കം മൂന്നു യുവാക്കളെ പിടികൂടിയിരുന്നു.