തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുങ്ങുന്നത് 34,710 പോളിംഗ് സ്റ്റേഷനുകൾ. ത്രിതല പഞ്ചായത്തുകളിൽ 29,322 വോട്ടിംഗ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 5,388 വോട്ടിംഗ് യന്ത്രങ്ങളുമാണ് ക്രമീകരിക്കുന്നത്. ഇവ കൂടാതെ ത്രിതല പഞ്ചായത്തുകളിൽ 12 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും കോർപറേഷൻ, നഗരസഭകളിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും റിസർവായി സൂക്ഷിക്കും.
ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ളതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് വോട്ടിംഗ് യന്ത്രങ്ങൾ നിർമിച്ചത്. നിലവിൽ ഇത്തരത്തിലുള്ള 37,551 വോട്ടിംഗ് യന്ത്രങ്ങളാണ് ഉള്ളത്.
മുനിസിപ്പൽ കോർപറേഷനുകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളാണ്. ഇത്തരത്തിലുള്ള 11,000-ത്തോളം വോട്ടിംഗ് യന്ത്രങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും എത്തിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ആയിരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളിലെ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ആയിരിക്കും വിതരണ ചുമതല.
എല്ലാ വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) പൂർത്തിയായി. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിൽ നിന്നെത്തിയ 71 എൻജിനിയർമാരാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് നാലുദിവസം മുന്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തിൽ ബാലറ്റ് ലേബൽ വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാപിച്ച് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങൾ നിലവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാതല വെയർഹൗസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തിൽ ഒരു പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തിൽ നാലു വാഹനങ്ങളും ഉപയോഗിക്കാം.
മുനിസിപ്പാലിറ്റികളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോർപറേഷനുകളിൽ നാല് വാഹനങ്ങൾ വരെയും ഉപയോഗിക്കാം. പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദപരിധിക്കുള്ളിലായിരിക്കണം. രാത്രി ഒൻപതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.
ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്ട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉടമസ്ഥതയിലുള്ളതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡാണ് വോട്ടിംഗ് യന്ത്രങ്ങൾ നിർമിച്ചത്. നിലവിൽ ഇത്തരത്തിലുള്ള 37,551 വോട്ടിംഗ് യന്ത്രങ്ങളാണ് ഉള്ളത്.
മുനിസിപ്പൽ കോർപറേഷനുകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളാണ്. ഇത്തരത്തിലുള്ള 11,000-ത്തോളം വോട്ടിംഗ് യന്ത്രങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും എത്തിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് ആയിരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളിലെ ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ആയിരിക്കും വിതരണ ചുമതല.
എല്ലാ വോട്ടിംഗ് യന്ത്രങ്ങളുടെയും ആദ്യ ഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) പൂർത്തിയായി. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡിൽ നിന്നെത്തിയ 71 എൻജിനിയർമാരാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് നാലുദിവസം മുന്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തിൽ ബാലറ്റ് ലേബൽ വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാപിച്ച് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.
വോട്ടിംഗ് യന്ത്രങ്ങൾ നിലവിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാതല വെയർഹൗസുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിന് പ്രചാരണ വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാർഥിക്ക് ഒരു പ്രചാരണ വാഹനം മാത്രമെ ഉപയോഗിക്കാൻ അനുമതിയുള്ളു. ബ്ലോക്ക് പഞ്ചായത്തിൽ ഒരു പരമാവധി മൂന്നു വാഹനങ്ങളും ജില്ലാ പഞ്ചായത്തിൽ നാലു വാഹനങ്ങളും ഉപയോഗിക്കാം.
മുനിസിപ്പാലിറ്റികളിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി രണ്ട് വാഹനങ്ങളും കോർപറേഷനുകളിൽ നാല് വാഹനങ്ങൾ വരെയും ഉപയോഗിക്കാം. പ്രചാരണ വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുവദനീയമായ ശബ്ദപരിധിക്കുള്ളിലായിരിക്കണം. രാത്രി ഒൻപതിനും രാവിലെ ആറിനും ഇടയ്ക്ക് വാഹനങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.