തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് 2015 മാർച്ച് 30ന് ബിജു രമേശ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ രമേശ് ചെന്നിത്തലയുടെ പേര് പരാർമർശിക്കുന്നില്ല. രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ചു പറഞ്ഞതനുസരിച്ചാണ് പേരു പറയാതിരുന്നതെതെന്നു ബിജു രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പഴയ രഹസ്യമൊഴിയുടെ പകർപ്പും പുറത്തുവന്നത്.
ബാർ കോഴക്കേസിൽ തനിക്കെതിരേയുള്ള ആരോപണം രണ്ടുവട്ടം അന്വേഷിച്ച് കോടതി തള്ളിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം ഖണ്ഡിക്കുന്നതാണു ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴി.
അതേസമയം, മൊഴിയുടെ ഭാഗമായി സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ സിഡിയിൽ രമേശ് ചെന്നിത്തലയുടെ പേരുണ്ടായിരുന്നുവെന്നും അക്കാര്യം അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്നത്തെ പ്രോസിക്യൂഷൻസ് അഡീഷണൽ ഡയറക്ടറായ ജി. ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണം നൽകിയ കാര്യമാണ് പറയുന്നത്. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരാമർശമൊന്നുമില്ല.
ബാർ ലൈസൻസ് ഫീസ് 30 ലക്ഷം രൂപയിൽ നിന്ന് 23 ലക്ഷം രൂപയാക്കാൻ പത്ത് കോടി രൂപയും ബാർ ലൈസൻസുകൾക്ക് 25 ലക്ഷം വീതവും ബിയർ വൈൻ പാർലർ ലൈസൻസുകൾക്ക് 15 ലക്ഷം വീതവും കെ ബാബുവിന് ബാറുടമകൾ പിരിച്ച് നൽകിയെന്നാണ് രഹസ്യമൊഴിയിലുള്ളത്. നൽകിയ തുക എത്രയാണെന്ന് പറയുന്നില്ലെങ്കിലും വി.എസ് ശിവകുമാറിന് പണം നൽകിയതായും മൊഴിയിൽ പരാമർശമുണ്ട്. 30 പേജുള്ള മൊഴിപ്പകർപ്പിൽ ഒരിടത്തും രമേശ് ചെന്നിത്തലയെക്കുറിച്ചു പരാമർശമില്ല.
ബിജു രമേശിന്റെ രഹസ്യമൊഴിയുടെ ഭാഗമായി സമർപ്പിച്ച സിഡിയിലെ സംഭാഷണങ്ങളിൽ ചെന്നിത്തലയുടെയും ശിവകുമാറിന്റെയും ഉൾപ്പെടെ പേരുകളുണ്ടായിരുന്നു.
ലോകായുക്തയിൽ വന്ന കേസിലും രമേശ് ചെന്നിത്തല ഉൾപ്പടെ അഞ്ചുപേരെ പ്രതിയാക്കിയിരുന്നു.
ബാർ കോഴക്കേസിൽ തനിക്കെതിരേയുള്ള ആരോപണം രണ്ടുവട്ടം അന്വേഷിച്ച് കോടതി തള്ളിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം ഖണ്ഡിക്കുന്നതാണു ബാറുടമ ബിജു രമേശിന്റെ രഹസ്യമൊഴി.
അതേസമയം, മൊഴിയുടെ ഭാഗമായി സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ സിഡിയിൽ രമേശ് ചെന്നിത്തലയുടെ പേരുണ്ടായിരുന്നുവെന്നും അക്കാര്യം അന്വേഷണത്തിന്റെ ഭാഗമായിരുന്നുവെന്നും അന്നത്തെ പ്രോസിക്യൂഷൻസ് അഡീഷണൽ ഡയറക്ടറായ ജി. ശശീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരുന്നു ബിജു രമേശിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മൊഴിയിൽ കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്ക് പണം നൽകിയ കാര്യമാണ് പറയുന്നത്. രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരാമർശമൊന്നുമില്ല.
ബാർ ലൈസൻസ് ഫീസ് 30 ലക്ഷം രൂപയിൽ നിന്ന് 23 ലക്ഷം രൂപയാക്കാൻ പത്ത് കോടി രൂപയും ബാർ ലൈസൻസുകൾക്ക് 25 ലക്ഷം വീതവും ബിയർ വൈൻ പാർലർ ലൈസൻസുകൾക്ക് 15 ലക്ഷം വീതവും കെ ബാബുവിന് ബാറുടമകൾ പിരിച്ച് നൽകിയെന്നാണ് രഹസ്യമൊഴിയിലുള്ളത്. നൽകിയ തുക എത്രയാണെന്ന് പറയുന്നില്ലെങ്കിലും വി.എസ് ശിവകുമാറിന് പണം നൽകിയതായും മൊഴിയിൽ പരാമർശമുണ്ട്. 30 പേജുള്ള മൊഴിപ്പകർപ്പിൽ ഒരിടത്തും രമേശ് ചെന്നിത്തലയെക്കുറിച്ചു പരാമർശമില്ല.
ബിജു രമേശിന്റെ രഹസ്യമൊഴിയുടെ ഭാഗമായി സമർപ്പിച്ച സിഡിയിലെ സംഭാഷണങ്ങളിൽ ചെന്നിത്തലയുടെയും ശിവകുമാറിന്റെയും ഉൾപ്പെടെ പേരുകളുണ്ടായിരുന്നു.
ലോകായുക്തയിൽ വന്ന കേസിലും രമേശ് ചെന്നിത്തല ഉൾപ്പടെ അഞ്ചുപേരെ പ്രതിയാക്കിയിരുന്നു.