കോഴിക്കോട്: എം.കെ. രാഘവൻ എംപിക്കെതിരായ ഒളികാമറ വിവാദത്തിൽ വിജിലൻസ് അന്വേഷണം. കോഴിക്കോട് റേഞ്ച് വിജിലൻസ് എസ്പി പി.സി. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് വിജിലൻസിനു കൈമാറിയതെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. ഡിവൈഎഫ്ഐ നേതാവ് പി.എ. മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് കേസ് എടുത്തത്.
പരാതി നേരത്തെ കണ്ണൂർ റേഞ്ച് ഐജി അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി വിജിലൻസിനോട് കേസ് അന്വേഷിക്കാൻ നിർദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എം.കെ. രാഘവനെതിരെ ആരോപണമുയർന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മാധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്കി.പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന് നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ.രാഘവന് ആരോപിച്ചു. കോഴിക്കോട് ജില്ലാ കളക്ടർക്കും സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി എ. മുഹമ്മദ് റിയാസ് പരാതി നൽകിയിത്. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
രാഷ്ട്രീയ അല്പത്തം: യുഡിഎഫ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം. കെ. രാഘവൻ എംപിക്കെതിരെ പ്രയോഗിച്ച ഒളി കാമറ വിവാദം തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. സംസ്ഥാന പോലീസ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വിജിലന്‍സിന് കൈമാറി തേജോവധം ചെയ്യാനുള്ള ശ്രമം ജനം തിരിച്ചറിയും. ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്ന് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കേസിനു പിന്നില്‍. വീണ്ടും കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയെന്ന് വിവരം ലഭിച്ചതായും എംപി പറഞ്ഞു.
പരാതി നേരത്തെ കണ്ണൂർ റേഞ്ച് ഐജി അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി വിജിലൻസിനോട് കേസ് അന്വേഷിക്കാൻ നിർദേശിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എം.കെ. രാഘവനെതിരെ ആരോപണമുയർന്നത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചു കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യമാണു ഹിന്ദി ചാനല്‍ പുറത്തുവിട്ടത്. നഗരത്തില്‍ ഹോട്ടല്‍ സമുച്ചയം പണിയാന്‍ 15 ഏക്കര്‍ ഭൂമി വാങ്ങാനെന്ന വ്യാജേനയാണു ഹിന്ദി ചാനല്‍ പ്രതിനിധികള്‍ രാഘവനെ കണ്ടത്. ഇടപാടിനു മാധ്യസ്ഥം വഹിച്ചാല്‍ അഞ്ചുകോടി നല്‍കാമെന്നും വാഗ്ദാനം നല്കി.പണം ഡല്‍ഹിയിലെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കാന്‍ രാഘവന് നിര്‍ദേശിച്ചുവെന്നുമാണു ചാനലിന്റെ അവകാശവാദം.
എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണു ദൃശ്യങ്ങളെന്ന് എം.കെ.രാഘവന് ആരോപിച്ചു. കോഴിക്കോട് ജില്ലാ കളക്ടർക്കും സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കുമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി എ. മുഹമ്മദ് റിയാസ് പരാതി നൽകിയിത്. ഈ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
രാഷ്ട്രീയ അല്പത്തം: യുഡിഎഫ്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എം. കെ. രാഘവൻ എംപിക്കെതിരെ പ്രയോഗിച്ച ഒളി കാമറ വിവാദം തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വീണ്ടും പൊടിതട്ടിയെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ. സംസ്ഥാന പോലീസ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ കേസ് വിജിലന്‍സിന് കൈമാറി തേജോവധം ചെയ്യാനുള്ള ശ്രമം ജനം തിരിച്ചറിയും. ഏതുതരം അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് നേരത്തെ തന്നെ പറഞ്ഞതാണെന്ന് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു കേസിനു പിന്നില്‍. വീണ്ടും കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയെന്ന് വിവരം ലഭിച്ചതായും എംപി പറഞ്ഞു.