തിരുവനന്തപുരം: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെയും ഭാര്യ റെനീറ്റയുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ്. ഇതിന്റെ ആദ്യപടിയായി രജിസ്ട്രേഷൻ ഐജിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട റേറ്റ് കത്ത് നൽകി. എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിൻഹയാണ് രജിസ്ട്രേഷൻ ഐജിക്കു കത്ത് നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണു നടപടി.
ബിനീഷിന്റെ പേരിലുള്ള മരുതുംകുഴിയിലെ"കോടിയേരി’ എന്ന വീടും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് തീരുമാനം. ഇതിനൊപ്പം ബിനീഷിന്റെ ഭാര്യ റെനീറ്റ, മയക്കുമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദ് എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സ്വത്തിന്റെ കൈമാറ്റം രജിസ്ട്രേഷൻ വകുപ്പ് തടഞ്ഞു.
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും എൻഫോഴ്സ്മെന്റ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനു കത്തു നൽകിയത്.
ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെന്റ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. കഴിഞ്ഞ മാസം കണ്ണൂരിൽ വച്ചും ഇയാളെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ശംഖുമുഖത്തെ ഓൾഡ് കോഫീ ഹൗസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്തത്.
ബിനീഷിന്റെ പേരിലുള്ള മരുതുംകുഴിയിലെ"കോടിയേരി’ എന്ന വീടും സ്വത്തുക്കളും കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് തീരുമാനം. ഇതിനൊപ്പം ബിനീഷിന്റെ ഭാര്യ റെനീറ്റ, മയക്കുമരുന്നു കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദ് എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ സ്വത്തിന്റെ കൈമാറ്റം രജിസ്ട്രേഷൻ വകുപ്പ് തടഞ്ഞു.
ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും എൻഫോഴ്സ്മെന്റ് രജിസ്ട്രേഷൻ ഐജിക്ക് കത്ത് നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഓഫീസ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനു കത്തു നൽകിയത്.
ബിനീഷ് കോടിയേരിയുടെ ബിസിനസ് പങ്കാളി ആനന്ദ് പത്മനാഭനെ എൻഫോഴ്സ്മെന്റ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. കഴിഞ്ഞ മാസം കണ്ണൂരിൽ വച്ചും ഇയാളെ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം ശംഖുമുഖത്തെ ഓൾഡ് കോഫീ ഹൗസ്, ടോറസ് റെമഡീസ് എന്നീ സ്ഥാപനങ്ങളിലെ ഇടപാടുകളുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്തത്.