തിരുവനന്തപുരം: ജനുവരി ഒന്നു മുതൽ ക്ഷേമപെൻഷൻ 1500 രൂപയായി ഉയർത്തുമെന്നും തദ്ദേശ സ്ഥാപനങ്ങൾ മുഖേന 10 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും വാഗ്ദാനം ചെയ്ത് തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽഡിഎഫ് പ്രകടന പത്രിക.
60 കഴിഞ്ഞ അർഹരായ മുഴുവൻ ആളുകൾക്കും പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനു കാർഷിക മേഖലയെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങളും അഭിവൃദ്ധിപ്പെടുത്തും. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയിൽ ചുരുങ്ങിയതു മൂന്നു ലക്ഷം പേർക്കും തൊഴിൽ നൽകും. തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കു തൊഴിൽ നൽകുന്നതിനായി പ്രത്യേക സ്കീം ആരംഭിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, മന്ത്രി എ.കെ ശശീന്ദ്രൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ദാരിദ്ര്യ നിർമാർജനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഉറപ്പാക്കും. 75 ദിവസം ജോലി ചെയ്താൽ ഉത്സവ ബത്ത നൽകും. നഗരങ്ങളിൽ അഭ്യസ്തവിദ്യർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിക്കും.
കുടുംബശ്രീയുടെ അംഗ സംഖ്യ 50 ലക്ഷമാക്കുകയും ബജറ്റ് വിഹിതം 500 കോടിയായി ഉയർത്തുകയും ചെയ്യും. അർഹരായവർക്കെല്ലാം പൂർണ റേഷൻ ആനുകൂല്യം ഉറപ്പുവരുത്തുക. എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കും.
കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. രാവിലെയും വൈകുന്നേരവും ഒപി ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
60 കഴിഞ്ഞ അർഹരായ മുഴുവൻ ആളുകൾക്കും പെൻഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൈയിൽ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനു കാർഷിക മേഖലയെയും സൂക്ഷ്മ ചെറുകിട സംരംഭങ്ങളും അഭിവൃദ്ധിപ്പെടുത്തും. ഇതിനു പുറമെ തൊഴിലുറപ്പു പദ്ധതിയിൽ ചുരുങ്ങിയതു മൂന്നു ലക്ഷം പേർക്കും തൊഴിൽ നൽകും. തൊഴിൽ രഹിതരായ യുവതീയുവാക്കൾക്കു തൊഴിൽ നൽകുന്നതിനായി പ്രത്യേക സ്കീം ആരംഭിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
എൽഡിഎഫ് കണ്വീനർ എ. വിജയരാഘവൻ, മന്ത്രി എ.കെ ശശീന്ദ്രൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ദാരിദ്ര്യ നിർമാർജനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഉറപ്പാക്കും. 75 ദിവസം ജോലി ചെയ്താൽ ഉത്സവ ബത്ത നൽകും. നഗരങ്ങളിൽ അഭ്യസ്തവിദ്യർക്കു കൂടി ഉപകാരപ്പെടുന്ന തരത്തിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിക്കും.
കുടുംബശ്രീയുടെ അംഗ സംഖ്യ 50 ലക്ഷമാക്കുകയും ബജറ്റ് വിഹിതം 500 കോടിയായി ഉയർത്തുകയും ചെയ്യും. അർഹരായവർക്കെല്ലാം പൂർണ റേഷൻ ആനുകൂല്യം ഉറപ്പുവരുത്തുക. എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കും.
കേരളത്തിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും എണ്ണം ഇരട്ടിയാക്കും. രാവിലെയും വൈകുന്നേരവും ഒപി ഉറപ്പുവരുത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.