തിരുവനന്തപുരം: ബാര്‍ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ പുതിയ ആരോപണവുമായി ബാറുടമ ബിജു രമേശ്. രമേശ് ചെന്നിത്തലയും ഭാര്യയും അഭ്യർഥിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ പേര് ബാർ കോഴക്കേസിൽ രഹസ്യമൊഴിയിൽനിന്ന് ഒഴിവാക്കിയതെന്ന് ബിജു രമേശ് പറഞ്ഞു.
ബാർ കോഴക്കേസില്‍ 164 പ്രകാരം മൊഴി നല്‍കുന്നതിന് തലേദിവസം മുതല്‍ പലരും ഫോണില്‍ ബന്ധപ്പെട്ടു. രാവിലെ ചെന്നിത്തലയുടെ ഗണ്മാനാണെന്നുപറഞ്ഞ് ഒരാള്‍ വിളിച്ചിട്ട് ചെന്നിത്തലയുടെ ഭാര്യയ്ക്കു ഫോണ്‍ നല്കി.അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല, രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ അവർ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് മറ്റൊരു സുഹൃത്തിന്റെ ഫോണില്‍ നിന്നു ചെന്നിത്തല നേരിട്ടുവിളിച്ചു. തന്നെ ഉപദ്രവിക്കരുത്, അച്ഛനുമായൊക്കെ തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നു എന്നെല്ലാം പറഞ്ഞു.
അന്ന് അത്രയും കാലുപിടിച്ചു സംസാരിക്കുന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞപ്പോഴാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നു അന്ന് ബിജു രമേശ് പറഞ്ഞു. രമേശ് അന്ന് ആഭ്യന്തരമന്ത്രിയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ബാര്‍ ലൈസൻസ് ഫീസ് കുറയ്ക്കാൻ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും എക്സൈസ് മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപയും മന്ത്രി വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷത്തിന് അനുമതി നൽകിയ സർക്കാർ തുടർനടപടിക്കു ഗവർണറുടെ തീരുമാനം കാത്തിരിക്കുമ്പോഴാണ് പുതിയ ആരോപണം.
ബാർ കോഴക്കേസില്‍ സംസ്ഥാനത്തു മാറിമാറി ഭരണം നടത്തുന്ന ഇടതു, വലതു സര്‍ക്കാരുകള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു. ഇപ്പോള്‍ നടത്തുമെന്നു പറഞ്ഞിട്ടുള്ള വിജിലന്‍സ് അന്വേഷണത്തില്‍ തനിക്കു വിശ്വാസമില്ല.
ബാര്‍ കോഴക്കേസില്‍ പരാതിയില്‍ ഉറച്ചുനില്‍ക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് പിന്നീടു വാക്കുമാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. കെ.എം. മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പോയി കാപ്പി കുടിച്ചു. മാണി മടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു ഡിജിപിയുടെ ഓഫീസിലേക്ക് ഫോണ്‍കോള്‍ പോയെന്നും മാണിക്കെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞുവെന്നും ബിജു രമേശ് ആരോപിച്ചു.
യുഡിഎഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്തുവിവരം സംബന്ധിച്ച ഫയല്‍ ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനോടു പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് പറഞ്ഞത്. ഇതാരെയും കാണിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ കോടിയേരിയെ കാണിച്ചുവെന്നും പറഞ്ഞതാണ്.
എല്‍ഡിഎഫില്‍ ഉള്ളവരുടെ അനധികൃത സ്വത്തുസംബന്ധിച്ച വിവരങ്ങളും കൈവശമുണ്ട്. ജോസ് കെ. മാണി ബാര്‍കോഴ കേസ് ഒതുക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടത് നേരത്തേ വ്യക്തമാക്കിയതാണ്. ഇതൊക്കെ വിജിലന്‍സ് എസ്പി സുകേശനോട് പറഞ്ഞപ്പോള്‍, ഇതൊന്നും അന്വേഷിക്കാൻ അധികാരമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ യാതൊരു അധികാരവും ഇല്ലാത്ത വിജിലന്‍സിനെക്കൊണ്ട് ആര്‍ക്കാണ് അന്വേഷണം നടത്തേണ്ടത്. വിജിലന്‍സ് അന്വേഷണം ഒരു പ്രഹസനം മാത്രമായി പോകുമെന്നു ബിജു രമേശ് പറഞ്ഞു.
ബാർ കോഴക്കേസില്‍ 164 പ്രകാരം മൊഴി നല്‍കുന്നതിന് തലേദിവസം മുതല്‍ പലരും ഫോണില്‍ ബന്ധപ്പെട്ടു. രാവിലെ ചെന്നിത്തലയുടെ ഗണ്മാനാണെന്നുപറഞ്ഞ് ഒരാള്‍ വിളിച്ചിട്ട് ചെന്നിത്തലയുടെ ഭാര്യയ്ക്കു ഫോണ്‍ നല്കി.അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല, രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ അവർ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് മറ്റൊരു സുഹൃത്തിന്റെ ഫോണില്‍ നിന്നു ചെന്നിത്തല നേരിട്ടുവിളിച്ചു. തന്നെ ഉപദ്രവിക്കരുത്, അച്ഛനുമായൊക്കെ തനിക്ക് വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്നു എന്നെല്ലാം പറഞ്ഞു.
അന്ന് അത്രയും കാലുപിടിച്ചു സംസാരിക്കുന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞപ്പോഴാണ് രഹസ്യമൊഴിയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കിയതെന്നു അന്ന് ബിജു രമേശ് പറഞ്ഞു. രമേശ് അന്ന് ആഭ്യന്തരമന്ത്രിയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ബാര്‍ ലൈസൻസ് ഫീസ് കുറയ്ക്കാൻ അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും എക്സൈസ് മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപയും മന്ത്രി വി.എസ്. ശിവകുമാറിന് 25 ലക്ഷം രൂപയും നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷത്തിന് അനുമതി നൽകിയ സർക്കാർ തുടർനടപടിക്കു ഗവർണറുടെ തീരുമാനം കാത്തിരിക്കുമ്പോഴാണ് പുതിയ ആരോപണം.
ബാർ കോഴക്കേസില്‍ സംസ്ഥാനത്തു മാറിമാറി ഭരണം നടത്തുന്ന ഇടതു, വലതു സര്‍ക്കാരുകള്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു. ഇപ്പോള്‍ നടത്തുമെന്നു പറഞ്ഞിട്ടുള്ള വിജിലന്‍സ് അന്വേഷണത്തില്‍ തനിക്കു വിശ്വാസമില്ല.
ബാര്‍ കോഴക്കേസില്‍ പരാതിയില്‍ ഉറച്ചുനില്‍ക്കണമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് പിന്നീടു വാക്കുമാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. കെ.എം. മാണി മുഖ്യമന്ത്രി പിണറായിയുടെ വീട്ടില്‍ പോയി കാപ്പി കുടിച്ചു. മാണി മടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു ഡിജിപിയുടെ ഓഫീസിലേക്ക് ഫോണ്‍കോള്‍ പോയെന്നും മാണിക്കെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞുവെന്നും ബിജു രമേശ് ആരോപിച്ചു.
യുഡിഎഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്തുവിവരം സംബന്ധിച്ച ഫയല്‍ ഉണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനോടു പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് പറഞ്ഞത്. ഇതാരെയും കാണിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ കോടിയേരിയെ കാണിച്ചുവെന്നും പറഞ്ഞതാണ്.
എല്‍ഡിഎഫില്‍ ഉള്ളവരുടെ അനധികൃത സ്വത്തുസംബന്ധിച്ച വിവരങ്ങളും കൈവശമുണ്ട്. ജോസ് കെ. മാണി ബാര്‍കോഴ കേസ് ഒതുക്കാന്‍ ഫോണില്‍ ബന്ധപ്പെട്ടത് നേരത്തേ വ്യക്തമാക്കിയതാണ്. ഇതൊക്കെ വിജിലന്‍സ് എസ്പി സുകേശനോട് പറഞ്ഞപ്പോള്‍, ഇതൊന്നും അന്വേഷിക്കാൻ അധികാരമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ യാതൊരു അധികാരവും ഇല്ലാത്ത വിജിലന്‍സിനെക്കൊണ്ട് ആര്‍ക്കാണ് അന്വേഷണം നടത്തേണ്ടത്. വിജിലന്‍സ് അന്വേഷണം ഒരു പ്രഹസനം മാത്രമായി പോകുമെന്നു ബിജു രമേശ് പറഞ്ഞു.